Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോൺസൺ വി. ചിറയത്തും ...

ജോൺസൺ വി. ചിറയത്തും വി.എം.സിദ്ദീഖും വിരമിച്ചു

text_fields
bookmark_border
Retired from madhyamam
cancel
camera_alt

1. വി.എം.സിദ്ദീഖ്, 2. ജോൺസൺ വി.  ചിറയത്ത്

കോഴിക്കോട്: മാധ്യമം മലപ്പുറം യൂനിറ്റിലെ ചീഫ് പ്രൂഫ് റീഡർ വി.എം.സിദ്ദീഖും (സിദ്ധീഖ് പെരിന്തൽമണ്ണ) തൃശൂർ ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ ജോൺസൺ വി. ചിറയത്തും സർവിസിൽനിന്ന് വിരമിച്ചു. 1989ൽ ജോലിയിൽ പ്രവേശിച്ച സിദ്ദീഖ് കൊച്ചി, കോഴിക്കോട് യൂനിറ്റുകളിലും മലപ്പുറം ബ്യൂറോയിലും ജോലിചെയ്തിട്ടുണ്ട്. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു. പെരിന്തൽമണ്ണ സ്വദേശിയാണ്. ഖമറുന്നിസയാണ് ഭാര്യ. ഫാത്തിമ സുഹ (അബൂദബി), മുഹമ്മദ് ഷാദിൽ, മുഹമ്മദ് ഷാനിഫ് എന്നിവരാണ് മക്കൾ. ശഹീർ (അബൂദബി) ആണ് മരുമകൻ.

1996ൽ ജോലിയിൽ പ്രവേശിച്ച ജോൺസൺ വി. ചിറയത്ത് തൃശൂർ സ്വദേശിയാണ്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കൊച്ചി ബ്യൂറോകളിലും ജോലിചെയ്തിട്ടുണ്ട്. ജലം മുഖ്യവിഷയമായി ദേശീയതലത്തിൽ നടത്തിയ വാട്ടർ കേരള നെറ്റ്‍വർക്ക് - ഫോട്ടോവൈഡ് ക്യാമറ ക്ലബ് സംയുക്ത ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം, 2001ൽ എ.കെ.പി.എ അഖിലേന്ത്യാ ഫോട്ടോഗ്രഫി പുരസ്കാരം, 2002ലെ തൃശ്ശൂർ പൂരം ആനപ്രേമി സംഘം അവാർഡ്, 2006 ലെ സംസ്ഥാന പരിസ്ഥിതി ഫേട്ടോഗ്രഫി മത്സരത്തിൽ മൂന്നാം സ്ഥാനം, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള 2012ലെ അക്ഷരം പുരസ്കാരം എന്നിവക്ക് ജോൺസൺ അർഹനായിട്ടുണ്ട്. ചിറയത്ത് വർഗീസിന്റെയും ഏല്യ വർഗീസിന്റെയും മകനാണ്. നിഷയാണ് ഭാര്യ. മക്കൾ: അലീന സാംസൻ (ടാറ്റാ ഇലക്സി ), അഖില (ടി.സി.എസ് ), ഐറിൻ റോസ് (എൻജി. വിദ്യാർഥി), മരുമകൻ സാംസൻ (പോൾ ടു വിൻ ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:retiredMadhyamam
News Summary - Retired from madhyamam
Next Story