Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആക്രമിച്ച്...

ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കവർച്ച; നാല് പേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷഹനാസ്, നാദിർഷാ, മൻസൂർ, ഷുഹൈബ്

കൊല്ലം: ചിന്നക്കടയിലെ ഹോട്ടലിൽ മധ്യവയസ്കനേയും സുഹൃത്തുക്കളേയും ആക്രമിച്ച ശേഷം വജ്ര കല്ലുകളും സ്വർണ്ണമാലയും മൊബൈൽ ഫോണുകളും കവർന്ന സംഘത്തിലെ നാല് പേർ പൊലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട് ഗാന്ധിനഗർ 17-ൽ ഷഹനാസ്(25), ഗാന്ധിനഗർ നാലിൽ നാദിർഷാ(25), ഗാന്ധിനഗർ 39ൽ മൻസൂർ(23), ഗാന്ധിനഗർ 17ൽ ഷുഹൈബ്(22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. തൃശൂരിലെ ജുവലറിയിൽ ഡയമണ്ട് സെക്ഷനിലെ മാർക്കറ്റിങ്ങ് മാനേജരായ സുരേഷ് കുമാറിനേയും സുഹൃത്തുക്കളേയും ഡയമണ്ട്‌സ് ആവശ്യമുണ്ടെന്ന് അറിയിച്ച് കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി.

ഇവരെ മർദ്ദിച്ച് അവശരാക്കിയ ശേഷം ബാഗിൽ സൂക്ഷിച്ചിരുന്ന ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് വജ്ര കല്ലുകളും സുരേഷ്കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വർണ്ണമാലയും മൊബൈൽ ഫോണുകളും കവർന്നെടുക്കുകയുമായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തെരച്ചിൽ നടത്തി വരികയാണ്.

കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ഹരിലാലിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ദിൽജിത്ത്, ദിപിൻ, എ.എസ്.ഐമാരായ നിസാമുദീൻ, സജീല, സി.പി.ഒമാരായ അനു, ഷെഫീക്ക്, ശ്രീഹരി, അനീഷ്, ഷൈജു ബി. രാജ് അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRobberyKollam NewsAttack
News Summary - Robbery after assault- Four people are under arrest
Next Story