Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.എസ്...

ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ

text_fields
bookmark_border
ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ
cancel

തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ. വിപിൻ, മോനായി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഒമ്പതായി. നേരത്തെ കേസിലെ മുഖ്യപ്രതികളായ മണികണ്ഠൻ, പ്രമോദ്, ഗിരീഷ്, മഹേഷ്, ബിനു എന്നിവരുൾ‌പ്പെടെ ഏഴു പേർ പിടിയിലായിരുന്നു. 

അതിനിടെ, രാജേഷിന്‍റെ വിലാപയാത്രക്കിടെ തലസ്ഥാനത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലെത്തിയപ്പോള്‍ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ കോളജിന് മുന്നിലുണ്ടായിരുന്ന കൊടികളും ബൈക്കുകളും അടിച്ചു തകര്‍ത്തു. ഇതിനെതുടർന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ബൈക്ക് കത്തിച്ചു. തിരുവനന്തപുരത്തെ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്‍റ്സ് സെന്‍ററിനു നേരെയും കല്ലേറുണ്ടായി. ബി.ജെ.പി പ്രവർത്തകർ നടത്തിയ കല്ലേറിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. 

ശനിയാഴ്ച രാത്രി പത്തരയോടെയാണ് ആർ.എസ്.എസ് ഇടവക്കോട് ശാഖാ കാര്യവാഹക് കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷ് കൊല്ലപ്പെട്ടത്. 15 അംഗസംഘമാണ് രാജേഷിനെതിരെ ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി ഒമ്പേതാടെ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. കടയിൽ കയറി പാൽ വാങ്ങവെ പിന്തുടർന്നെത്തിയവർ ആക്രമിക്കുകയായിരുന്നു. വലതുകൈ അറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പതിനൊന്നരയോടെ മരണപ്പെടുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newsmalayalam newsrajesh rssThiruvananthapuram News
News Summary - Rss activist murder two more in police custody-Kerala news
Next Story