റബറിന് ന്യായവില: വാണിജ്യമന്ത്രി ഉറപ്പുനല്‍കി –കണ്ണന്താനം
text_fieldsകോട്ടയം: റബറിന് ന്യായവില ലഭ്യമാക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.
റബറിന് ന്യായവില ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. റബര്‍ നയം ഏറ്റവും വേഗത്തിൽ പ്രഖ്യാപിക്കും. വിവിധ ഘട്ടങ്ങളിലായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടപടികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റബര്‍നയ രൂപവത്കരണവുമായി ബന്ധപ്പെട്ട് പുതുപ്പള്ളി റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പാര്‍ലമെൻറ് സമ്മേളനത്തിനുശേഷം വാണിജ്യമന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തി കര്‍ഷകരുമായി ചർച്ച നടത്തും. ഇതിനുശേഷം ധനമന്ത്രാലയത്തില്‍നിന്ന് അനുമതി വാങ്ങി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ റബർനയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
എടുത്തുചാടി തീരുമാനമെടുക്കുന്നത് പ്രയോജനരഹിതമാകുമെന്നതിനാലാണ് നയരൂപവത്കരണത്തിന് മുന്നോടിയായി ചര്‍ച്ചകള്‍ നടത്തുന്നത്.
ചർച്ചയുടെ സമഗ്ര റിപ്പോർട്ട് വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ മന്ത്രിക്ക് കൈമാറും. ഇത് പഠിച്ചശേഷമാകും മന്ത്രി കർഷകരെ കാണുകയെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ കർഷകരുടെ നിർദേശങ്ങൾ കേട്ട മന്ത്രി എല്ലാത്തിനും മറുപടിയും നൽകി. റബര്‍ കൃഷി മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ചിരട്ടപാൽ ഇറക്കുമതി അനുവദിക്കരുതെന്ന ആവശ്യം കേന്ദ്രത്തിെൻറ ശ്രദ്ധയിൽപെടുത്തും.
നിലവിലുള്ള കരാർ അനുസരിച്ച് റബർ വ്യവസായിക ഉൽപന്നമാണ്. അതിനാൽ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കൽ, കുറഞ്ഞ താങ്ങുവില തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
റബറിന് കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നത് വലിയ ഗുണം ചെയ്യില്ലെന്ന് ചർച്ചയിൽ പെങ്കടുത്ത കേന്ദ്ര വാണിജ്യമന്ത്രാലയം ജോയൻറ് സെക്രട്ടറി സന്തോഷ് കുമാര്‍ സാരംഗി പറഞ്ഞു. ഡ.ബ്ല്യു.ടി.ഒ കരാർ ലംഘിച്ച് ചില ഉൽപന്നങ്ങൾക്ക് ഇറക്കുമതിക്ക് തുക നിശ്ചയിച്ചിരുന്നു.
കർഷകർ ഉന്നയിച്ച നിർദേശങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കിലോ റബറിന് 200 രൂപ ഉറപ്പാക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. ജോയ് എബ്രാഹം എം.പി, റബര്‍ ബോര്‍ഡ് വൈസ് ചെയര്മാന് ജയസൂര്യന്‍, പ്ലാേൻറഷന്‍ ഡയറക്ടർ അനിത കരണ്‍, മുന്‍ മന്ത്രി പി.സി. തോമസ്, റബര്‍ ബോര്‍ഡ് മുൻ ചെയർമാൻ പി.സി. സിറിയക്, സുരേഷ് കോശി, സിബി മോനിപ്പള്ളി, ഡോ. എം.സി. ജോര്‍ജ്, പി.ആര്. മുരളീധരന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം, റബർ ബോർഡ് ചെയർമാൻ യോഗത്തിൽ പെങ്കടുത്തില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് എത്താതിരുന്നതെന്നാണ് വിശദീകരണം.
മൂന്നുമാസം മുമ്പ് ചുമതലയേറ്റ ചെയർമാൻ ഒരുതവണ മാത്രമാണ് ബോർഡ് ആസ്ഥാനത്ത് എത്തിയിട്ടുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.