റൂൾസ് ഒാഫ് ബിസിനസ് ഭേദഗതി: മന്ത്രിമാരുടെ വിയോജിപ്പോടെ ഉപസമിതി റിപ്പോർട്ട് നൽകും
text_fieldsതിരുവനന്തപുരം: റൂൾസ് ഒാഫ് ബിസിനസ് ഭേദഗതി നിർദേശങ്ങളിൽ വിയോജിപ്പുകൾ കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ മന്ത്രിസഭ ഉപസമിതിയിൽ ധാരണ. മന്ത്രിമാരുടെ അധികാരം കവരുകയും അധികാരം മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഭേദഗതികളോട് ഏതാനും മന്ത്രിമാർ വിയോജിപ്പ് ആവർത്തിച്ചു.
വ്യാഴാഴ്ച മന്ത്രി എ.കെ. ബാലെൻറ അധ്യക്ഷതയിൽ ചേർന്ന ഉപസമിതി യോഗത്തിലാണ് ഇൗ ധാരണ. വിയോജിപ്പുകൾ കൂടി ഉൾപ്പെടുത്തി ഉപസമിതി അടുത്ത മന്ത്രിസഭയിൽ റിപ്പോർട്ട് സമർപ്പിക്കും.
നേരത്തെ ഉപസമിതിയിൽ ഭേദഗതി നിർദേശങ്ങളെ ചില മന്ത്രിമാർ അതിശക്തമായി എതിർത്തിരുന്നു. യോജിപ്പിലെത്താത്തതിനെ തുടർന്ന് റിപ്പോർട്ട് നൽകിയതുമില്ല. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭയിൽ റിപ്പോർട്ട് നൽകാത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ മുഖ്യമന്ത്രി ഭിന്നത സംബന്ധിച്ച വാർത്ത പുറത്തുപോയതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ഉപസമിതി വീണ്ടും ഒാൺലൈൻ വഴി ചേർന്നത്.
മുൻ നിലപാട് ആവർത്തിച്ച ഘടകകക്ഷി മന്ത്രിമാർ വിവാദ നിർദേശങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചു.
എല്ലാവരോടും വിയോജിപ്പുകൾ എഴുതി നൽകാൻ കൺവീനറായ എ.കെ. ബാലൻ അറിയിച്ചു. എതിർപ്പുള്ള വിഷയങ്ങളിൽ മന്ത്രിമാർ അത് ഉടൻ രേഖാമൂലം നൽകും. മന്ത്രി കാണാതെ തന്നെ സെക്രട്ടറിമാർക്ക് ഫയലിൽ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ അംഗീകാരത്തിന് നൽകാമെന്ന വ്യവസ്ഥയോയോട് പൊതുവെ എതിർപ്പുണ്ട്.
വകുപ്പ് മന്ത്രി അറിയാതെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വകുപ്പുകൾ നിയന്ത്രിക്കാവുന്ന സ്ഥിതി വരുമെന്നാണ് അവരുടെ നിലപാട്. റൂൾ 19, 21 എ, എന്നിവയിലെ മാറ്റം മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അധികാരം കൊണ്ടുവരാൻ ഉദ്ദേശിച്ചാണെന്നും വിമർശനമുണ്ട്.
മന്ത്രിസഭ യോഗങ്ങളും മറ്റ് പ്രധാന യോഗങ്ങളും ഒാൺലൈനിൽ ചേരാമെന്ന നിർദേശവും ഭേദഗതിയിലുണ്ട്. ഇതിേനാട് എല്ലാവരും യോജിച്ചു. മന്ത്രിമാരും സെക്രട്ടറിമാരും വിളിക്കുന്ന യോഗങ്ങളിലും സമാനരീതി സ്വീകരിക്കും. നേരിെട്ടത്തി മിനിറ്റ്സിൽ ഒപ്പിടണമെന്ന വ്യവസ്ഥയും മാറ്റും. കാലം മാറിയതനുസരിച്ച് റൂൾസ് ഒാഫ് ബിസിനസും മാറണമെന്ന് െഎ.എ.എസ് തലത്തിൽ ശക്തമായ അഭിപ്രായമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.