ദേവികുളം സബ് കലക്ടറോട് മാപ്പ് പറയില്ലെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ
text_fieldsമൂന്നാർ: ദേവികുളം സബ് കലക്ടർ രേണുരാജിനെതിരെയുള്ള തെൻറ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന്എം .എൽ.എ എസ് . രാജേന്ദ്രൻ. സബ് കലക്ടർ തന്നെ അവഹേളിച്ചെന്ന് രാജേന്ദ്രൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക ് പരാതി നൽകുമെന്നും എം.എൽ.എ അറിയിച്ചു.
മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കലക്ടർ രേണുരാജിന് ബോധമില്ലെന്ന് രാജേന്ദ്രൻ അധിക്ഷേപിച്ചിരുന്നു. എം എല്‍ എയുടെ കാവലിലായിരുന്നു അനധികൃത നിര്‍മാണം നടന്നത്.
നിർത്തിവെക്കൽ നോട്ടീസ് നൽകിയിട്ടും പണിതുടർന്ന മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സബ് കലക്ടർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യുമെന്നും രേണു രാജ് ഇന്ന് അറിയിക്കുകയുണ്ടായി. മൂന്നാര്‍ പഞ്ചായത്തിന്‍റെ ഫണ്ടുപയോഗിച്ച് കെ.ഡി.എച്ച്.പി കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്താണ് വനിതാ വ്യാവസായ കേന്ദ്രം പണിയുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.