സമവായവഴി തേടി സർക്കാറും സി.പി.എമ്മും
text_fieldsതിരുവനന്തപുരം: സ്ത്രീപ്രവേശനത്തിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി തീരുമാനിച്ചതോടെ സർക്കാറിനും സി.പി.എമ്മിനും ശബരിമല രാഷ്ട്രീയ പരീക്ഷണവേദിയായി മാറി. സ്ത്രീകളെ തടയാനെത്തുന്ന സംഘ്പരിവാറുകാരെ നേരിടുക എന്ന വെല്ലവിളിയാണ് സർക്കാറിനു മുന്നിൽ. എൻ.ഡി.എ രഥയാത്രയും കോൺഗ്രസിെൻറ വിശ്വാസ സംരക്ഷണയാത്രയും ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളി സി.പി.എമ്മിനും.
സർവകക്ഷിയോഗം വിളിച്ചും കോടതി തീരുമാനത്തിൽ നിയമോപദേശം തേടിയും സമവായത്തിെൻറ വഴിക്കാണ് എന്ന സന്ദേശമാണ് സർക്കാർ പ്രതിഷേധക്കാർക്ക് നൽകുന്നത്. ഒപ്പം, വിധി നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കുന്നു.
കോടതി തീരുമാനത്തെ സർക്കാറിെൻറ നേട്ടമായോ തിരിച്ചടിയായോ അല്ല സി.പി.എം നേതൃത്വം വിലയിരുത്തുന്നത്. സർക്കാറും ഇേതനിലപാടാണ് പിന്തുടരുക. പ്രതിഷേധക്കാരെ കോടതി തീരുമാനത്തിെൻറ ഗുണദോഷങ്ങൾ പറഞ്ഞ് പ്രകോപിക്കേണ്ടതില്ലെന്നാണ് രാഷ്ട്രീയ തലത്തിലുണ്ടായ ധാരണ. ശബരിമലയിലെത്തുന്ന സ്ത്രീകളെ സർക്കാർ നിർബന്ധപൂർവം തിരിച്ചയക്കില്ല.
പ്രതിഷേധക്കാരുടെ പ്രകോപനത്തിൽ വീഴാതെ ചിത്തിര ആട്ടവിശേഷത്തിലേതു പോലെ പൊലീസ് സംയമനം പുലർത്തണമെന്നുമാണ് ധാരണ. അതോടൊപ്പം, സി.പി.എം രാഷ്ട്രീയ പ്രചാരണം തുടരുകയും ചെയ്യും. 26ന് ജില്ലകൾ കേന്ദ്രീകരിച്ച് ഭരണഘടനസംരക്ഷണ ദിനം ആചരിക്കും. ഭരണഘടനസംരക്ഷണ പ്രചാരണവും വ്യാപകമായി നടത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.