പന്ത് ദേവസ്വം ബോർഡിെൻറ കളത്തിലേക്ക് തട്ടി സർക്കാർ
text_fieldsതിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനകാര്യത്തിൽ പന്ത് ദേവസ്വം ബോർഡിെൻറ കളത്തിലേക്ക് തട്ടി സർക്കാർ. സുപ്രീംകോടതി വിധി വന്നയുടൻ നടപ്പാക്കുമെന്ന നിലപാടായിരുന്നു സർക്കാറിന്. എന്നാൽ, സമവായമുണ്ടാക്കുമെന്നതരത്തിൽ അൽപം പിന്നാക്കം പോകുന്ന പ്രസ്താവനയാണ് ശനിയാഴ്ച ദേവസ്വംമന്ത്രിയിൽ നിന്നുണ്ടായത്. അടുത്ത ബുധനാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനമെടുക്കും. ഒക്ടോബർ 17ന് മാസപൂജക്ക് നടതുറക്കുേമ്പാൾ സ്ത്രീകൾക്ക് പ്രവേശനം ലഭ്യമാക്കേണ്ടിവരും എന്ന വിലയിരുത്തലിലാണ് ദേവസ്വംബോർഡ്. അതിന് മുമ്പ് സുപ്രീംകോടതിയിൽ റിവ്യൂ ഹരജി വരാനും സാധ്യതയുമുണ്ട്.
എന്നാൽ, അതിന് കാത്തുനിൽക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാറും ബോർഡും. ശബരിമലയിൽ അടിസ്ഥാനസൗകര്യത്തിന് 100 കോടി രൂപയുടെ പദ്ധതിയാണ് ഒരുക്കുന്നത്. എന്നാൽ, സ്ത്രീകൾ എത്തുേമ്പാൾ പ്രത്യേക ശൗചാലയം, കുളിക്കടവ്, വിശ്രമകേന്ദ്രം തുടങ്ങിയവ സജ്ജമാക്കണം. 17ന് മുമ്പ് ഇതിന് കഴിയില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡൻറ് എ. പത്മകുമാർ പറഞ്ഞു.
മണ്ഡലകാലത്ത് നട തുറക്കുേമ്പാഴും സ്ത്രീകൾക്ക് സൗകര്യമൊരുക്കാനാകില്ല. മണ്ഡലകാലത്ത് നാലുകോടിയോളം ഭക്തർ ശബരിമലയിൽ എത്തുന്നുവെന്നാണ് ഒൗദ്യോഗിക കണക്ക്. വിഷയം വൈകാരികമാക്കാൻ ചില ഹിന്ദു സംഘടനകൾ ശ്രമിക്കുന്നുണ്ട്. അതിനാൽ, സമവായത്തിനുശേഷം തീരുമാനം എടുത്താൽ മതിയെന്ന അഭിപ്രായം ബി.ജെ.പി ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളും ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.