ശബരിമല: സ്റ്റേ ഇല്ല; പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിലേക്ക്
text_fieldsന്യൂഡൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിെൻറ വിധിക്കെതിരെ സമർപ്പിച്ച ഹരജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ പരിഗണിക്കും. സ്ത്രീപ്രവേശനത്തിന് അനുമതി നൽകിയ വിധി നിലനിർത്തിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആ വിധിക്ക് സ്റ്റേയില്ലെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കി. ചീഫ് ജസ്റ്റിസിെൻറ ചേംബറിൽ േചർന്ന ,രോഹിംഗ്ടൺ ഫാലി നരിമാൻ, എ.എം ഖൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവർ കൂടിയടങ്ങിയ ബെഞ്ചിേൻറതാണ് ഉത്തരവ്.
മണ്ഡല മകരവിളക്ക് കാലത്ത് സ്ത്രീ പ്രവേശന വിധി നിലനിൽക്കുമെന്നും നട അടച്ച് രണ്ടാം ദിവസം ശബരിമല വിധി പുനഃപരിശോധിക്കണമെന്ന ഹരജികൾ പരിഗണിക്കാമെന്നുമാണ് തീരുമാനം. ശബരിമല പുനഃപരിശോധനാ ഹരജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന അപേക്ഷ അംഗീകരിക്കുകയാണെന്ന് ഭരണഘടനാബെഞ്ച് വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പുനഃപരിശോധനാ ഹരജികളും കോടതിയിലെത്തിയ മറ്റു അപേക്ഷകളും തുറന്ന കോടതിയിൽ ഉചിതമായ ബെഞ്ച് മുമ്പാകെ ജനുവരി 22ന് കേൾക്കുമെന്ന് ഉത്തരവ് തുടർന്നു.
െചാവ്വാഴ്ച രാവിലെ ശബരിമല വിധിക്കെതിരായ റിട്ട് ഹരജികൾ പരിഗണനക്കെടുത്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗേയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉച്ചക്ക് മൂന്ന് മണിക്ക് ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ ഹരജികൾ കേൾക്കുന്നതിനാൽ ആ ഉത്തരവ് അറിയാതെ ഇവ കേൾക്കാനാവില്ലെന്ന് തുറന്ന കോടതിയിൽ വ്യക്തമാക്കി. പുനഃപരിശോധനാ ഹരജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളുകയാണെങ്കിൽ റിട്ട് ഹരജികൾ അതിന് ശേഷം പരിഗണിക്കാം. അതല്ല പുനഃപരിശോധനാ ഹരജികൾ അനുവദിക്കുകയാണെങ്കിൽ അതോടൊപ്പം റിട്ട് ഹരജികൾ കൂടി കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം ജോസഫ് എന്നിവരടങ്ങിയതാണ് ബെഞ്ച് .
ഇതിെൻറ അടിസ്ഥാനത്തിലാണ് ഭരണഘടനാ ബെഞ്ച് അടച്ചിട്ട ചേംബറിൽ പുറെപ്പടുവിച്ച ഉത്തരവിൽ ജനുവരി 22ന് പുനഃപരിേശാധനാ ഹരജികൾക്കൊപ്പം റിട്ട് ഹരജികളും പരിഗണിക്കാമെന്ന് വ്യക്തമാക്കിയത്. ശബരിമലയില്യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിെൻറ വിധിക്കെതിരാണ് 49 പുനഃപരിശോധനാ ഹരജികളെത്തിയത്. അത് തുറന്ന കോടതിയിൽ പരിഗണിക്കില്ലെന്ന് കരുതി നാല് റിട്ട് ഹരജികളും വന്നു.സെപ്റ്റംബർ 28ന് ശബരിമല വിധി പുറപ്പെടുവിച്ച മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ബെഞ്ചിെൻറ ഭാഗമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.