Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: തന്ത്രി...

ശബരിമല: തന്ത്രി കുടുംബം പുനഃപരിശോധനാ ഹരജി നൽകി

text_fields
bookmark_border
ശബരിമല: തന്ത്രി കുടുംബം പുനഃപരിശോധനാ ഹരജി നൽകി
cancel

ന്യൂഡൽഹി: ശബരിമലയിെല സ്ത്രീ പ്രവേശന വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹരജി നൽകി. ഭരണഘനാ ബെഞ്ചിെൻറ വിധി ആചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്തല്ലെന്ന് ആരോപിച്ചാണ് ഹരജി നൽകിയത്. ക്ഷേത്രത്തിെൻറ ആചാര അനുഷ്ഠാനങ്ങളിൽ അന്തിമ തീരുമാനത്തിനുള്ള അവകാശം തന്ത്രിക്കാണ്. വിഗ്രഹാരാധന ഹിന്ദുമതത്തിൽ അനിവാര്യമാണ്. ഇത് സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും ഹരജിയിൽ പറയുന്നു.

കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹരജി നൽകിയത്. നേരത്തെ, എൻ.എസ്.എസും പന്തളം കൊട്ടാരവും പുനഃപരിശോധനാ ഹരജി നൽകിയിരുന്നു. ഇൗ മാസം 28നാണ് ഹരജി പരിഗണിക്കുക.

പെൺകുട്ടികൾ ലൈംഗിക വസ്തുക്കളല്ല; സ്ത്രീ പ്രവേശനത്തിൽ എൻ.എസ്.എസ് വാദത്തിനെതിരെ ഹരജി
എൻ.എസ്.എസിെൻറ പുനഃപരിശോധനാ ഹരജിയിലെ വാദങ്ങളെ ചോദ്യം ചെയ്തും സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. അയ്യപ്പനെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് 14 വയസുകാരിയുടെ അമ്മയായ സിന്ധു ടി.പിയാണ് ഹരജി നൽകിയത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ബ്രഹ്മചര്യം കണക്കിലെടുത്ത് 10 നും 50നും ഇടയിലുള്ള സ്ത്രീകളെ മാറ്റി നിർത്തണമെന്നുമാണ ്എൻ.എസ്.എസിെൻറ ഹരജി. ഇൗ ഹരജി സ്ത്രീ വിരുദ്ധമാണെന്നാണ് സിന്ധുവിെൻറ വാദം.

10 വയസുള്ള കുട്ടി അയ്യപ്പെൻറ ബ്രഹ്മചര്യം തകർക്കാൻ സാധിക്കുന്നവളാണെന്ന തരത്തിൽ ചിത്രീകരിക്കുന്നത് അയ്യപ്പന് തന്നെ അപമാനമുണ്ടാക്കുന്നതാണ്. അയ്യപ്പ ഭക്തരായ സ്ത്രീകൾക്കും അപമാനമുണ്ടാക്കുന്ന വാദഗതിയാണിത്. ഹിന്ദുമതത്തിൽ ഇങ്ങനെ ഒരു കഴ്ചപ്പാടില്ല. പെൺകുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് തന്നെ എതിരാണെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsReview PetitionTantry Family
News Summary - Sabarimala: Tantry Family File Review Petition - Kerala News
Next Story