ശബരിമല: വിധിയിൽ വെള്ളം ചേർക്കില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി അതേപടി നടപ്പാക്കുമെന്നും അതിൽ വെള്ളം ചേർക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കുന്നത് ദുർവാശിയല്ല. സർക്കാറിന് മുന്നിൽ മറ്റ് പോം വഴിയില്ല. അതേസമയം, വിശ്വാസികൾക്ക് സംരക്ഷണം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർവകക്ഷി ചർച്ചയിൽ പ്രതിപക്ഷവും ബി.ജെ.പിയും സ്വീകരിച്ച നിലപാട് സമാനമായിരുന്നു. ശബരിമല വിഷയത്തിൽ സർക്കാർ മുൻവിധിേയാടെയാണ് സമീപിച്ചതെന്നാണ് ഇവരുടെ വാദം. എന്നാൽ കോടതി പറഞ്ഞത് നടപ്പാക്കുകയാണ് സർക്കാറിെൻറ കടമ. സർക്കാറിെൻറ അഭിപ്രായം വ്യത്യസ്തമാണെങ്കിലും അത് അങ്ങനെയായിരിക്കും.
യോഗം കഴിഞ്ഞ ശേഷം പ്രതിപക്ഷ നേതാവ് യോഗം ബഹിഷ്കരിക്കുന്നുവെന്ന് അറിയിച്ചു. പലതും ശരിയായ നടപടിയല്ലെന്ന് ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും പറഞ്ഞു. അതിലപ്പുറം പ്രശ്നങ്ങളൊന്നും യോഗത്തിലുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസേമ്മളനത്തിൽ അറിയിച്ചു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ക്രമീകരണം ഉണ്ടാക്കാം എന്നതു മാത്രമേ സർക്കാറിന് ചെയ്യാൻ സാധിക്കൂ. ചില പ്രത്യേക ദിവസങ്ങൾ യുവതികൾക്കായി മാറ്റിവെക്കാനും മറ്റും പറ്റും. അത് ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനിക്കാം. അത് യോഗത്തിൽ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനോട് യോജിക്കാൻ ബി.ജെ.പിക്കും യു.ഡി.എഫിനും സാധിച്ചിട്ടില്ല. നിയമവാഴ്ചയുള്ള ഒരു രാജ്യം എന്ന നിലക്ക് ഇതല്ലാതെ ഒരു നിലപാട് സർക്കാറിന് സ്വകീരിക്കാനാകില്ല. വിശ്വാസികളെ അംഗീകരിക്കുന്ന സർക്കാർ തന്നെയാണ് ഇത്. വിശ്വാസങ്ങൾക്കപ്പുറമാണ് മൗലിക അവകാശമെന്ന് സുപ്രീംകോടതി ഒാർമപ്പെടുത്തിയിട്ടുണ്ട്. അത് വിശ്വാസികളും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.