പൊതുസമാധാനവും ഭക്തരുടെ സുരക്ഷയും ഉറപ്പാക്കാനുള്ള നിയന്ത്രണമെന്ന് സർക്കാർ
text_fieldsകൊച്ചി: പൊതുസമാധാനവും പൊതുസുരക്ഷയും ക്ഷേത്രത്തിെൻറയും ഭക്തരുെടയും സംരക്ഷണവും മുൻനിർത്തി ന്യായമായ നിയന്ത്രണം മാത്രമാണ് നിരോധനാജ്ഞയിലൂടെ ശബരിമലയിൽ നടപ്പാക്കുന്നതെന്ന് സർക്കാർ.
തുലാമാസ പൂജക്കും ചിത്തിര ആട്ട ഉത്സവത്തിനും നട തുറന്നപ്പോഴുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് ലക്ഷ്യെമന്ന് പത്തനംതിട്ട എ.ഡി.എം പി.ടി. എബ്രഹാം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഒരു വിശ്വാസിക്കും ഒരു തരത്തിലുള്ള തടസ്സമോ ബുദ്ധിമുേട്ടാ നിരോധനാജ്ഞ മൂലം ഉണ്ടായിട്ടില്ല. സർക്കാർ നടപടികളെ പൊതുസമൂഹത്തിന് മുന്നിൽ താറടിച്ചുകാട്ടാൻ ചില വലത് തീവ്ര സംഘടനകൾ നടത്തുന്ന തെറ്റായ പ്രചാരണത്തിെൻറ ഭാഗമാണ് ഹരജി. അനിയന്ത്രിത ആക്രമണവും സംഘർഷവുമുണ്ടാക്കിയ പ്രതിഷേധക്കാർ സമാധാനപരമായ ദർശനത്തിനുപോലും തടസ്സമുണ്ടാക്കി. പ്രാർഥനക്കെത്തിയ 50 കഴിഞ്ഞ സ്ത്രീകളെ പോലും ആക്രമിച്ചു.
ശബരിമലയിലെത്തുന്ന ഭക്തർക്കും അവരുടെ വാഹനങ്ങൾക്കും നിരോധനാജ്ഞ ഒരു തരത്തിലും ബാധകമാകില്ല. കൂട്ടമായി എത്തുന്ന തീർഥാടകർക്കുേപാലും പ്രശ്നമില്ല. ഒറ്റക്കോ സംഘമായോ ശരണമന്ത്രങ്ങൾ ഉരുവിടാനും തടസ്സമില്ല. യഥാർഥ തീർഥാടകന് ബുദ്ധിമുട്ടാകുന്ന വിധമുള്ള പ്രതിഷേധ മാർച്ച്, നിയമവിരുദ്ധ കൂട്ടംചേരൽ, പ്രതിഷേധ രീതിയിലുള്ള കൂട്ടപ്രാർഥന എന്നിവക്ക് മാത്രമാണ് നിരോധനം. ഇതുമാത്രമേ പൊലീസ് തടയൂ. സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.