ശബരിമല: ക്ഷേത്രതലങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് ഹിന്ദു നേതൃയോഗം
text_fieldsകോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ക്ഷേത്രതലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കാൻ ഹിന്ദു നേതൃസമ്മേളനം തീരുമാനിച്ചു. ഭാവിപരിപാടികൾ ആലോചിക്കാൻ കോട്ടയം സ്വാമിയാർമഠത്തിൽ ചേർന്ന ഹൈന്ദവ സംഘടന പ്രതിധിനികൾ, താന്ത്രിക-ആത്മീയ ആചാര്യന്മാർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. തുടർസമരത്തിന് മുന്നോടിയായി ഹിന്ദുസംഘടന പ്രതിനിധികൾ, സന്യാസിമാർ എന്നിവരെ ഉൾപ്പെടുത്തി കർമസമിതി വിപുലീകരിക്കും. സംസ്ഥാനതലത്തിൽ നടന്നുവരുന്ന നാമജപയാത്രകൾ ക്ഷേത്രതലങ്ങളിലേക്ക് വ്യാപിപ്പിക്കും. അയ്യപ്പഭക്തരുടെ വീടുകളിലേക്ക് ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ അയ്യപ്പസമ്പർക്കയാത്രകളും ഗ്രാമയാത്രകളും നടത്തും. സന്യാസിമാരുടെ സമ്മേളനവും വിളിക്കും. കർമസമിതി പ്രതിധിനികളുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ ഹൈന്ദവ സമുദായ നേതാക്കളെയും നേരിൽകാണും.
ഇതിനൊപ്പം ശക്തമായ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങാൻ ഹിന്ദുസമൂഹത്തോട് ആഹ്വാനം ചെയ്യും. അയ്യപ്പഭക്തരുടെ വികാരം അറിയിക്കാനും പിന്തുണതേടിയും 140 എം.എൽ.എമാരെയും കാണും. തുടർപ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ട് ഇൗ മാസം 17ന് നിലക്കലും എരുമേലിയിലും ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഉപവാസ സമരവും സംഘടിപ്പിക്കും. എൻ.എസ്.എസ് ഉൾപ്പെടെ 65 സംഘടനകളുടെ പ്രതിധിനികൾ പെങ്കടുത്ത യോഗത്തിൽ എസ്.എൻ.ഡി.പി വിട്ടുനിന്നു. ഇൗസാഹചര്യത്തിൽ കർമസമിതി പ്രതിധിനികൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചു.
അയ്യപ്പധർമ രക്ഷാസമിതി പ്രവർത്തകരുടെ ആത്മഹത്യ ഭീഷണി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവിധി പുനഃപരിശോധിക്കുക, ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അയ്യപ്പധർമ രക്ഷാസമിതി പ്രവർത്തകർ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ കോട്ടക്കുമുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഒരു മണിക്കൂറിനുശേഷം പൊലീസും ഫയർഫോഴ്സും ചേർന്ന് പ്രവർത്തകരെ അനുനയിപ്പിച്ച് നിലത്തിറക്കി.
അയ്യപ്പ ധർമരക്ഷാസമിതി പ്രവർത്തകരായ പെരിങ്ങമ്മല അജി, പി.കെ.എസ്. രാജൻ, കോട്ടുകാൽ ഷൈജു, ശംഭു പാൽക്കുളങ്ങര, കുര്യാത്തി ഷാജി, രാമസുബ്രഹ്മണ്യം എന്നിവരാണ് ആവശ്യങ്ങളെഴുതിയ ഫ്ലക്സും പെട്രോളും അയ്യപ്പെൻറ ചിത്രവുമായി ഏണി ഉപയോഗിച്ച് കോട്ടക്കുമുകളിൽ കയറിയത്. ഫോർട്ട് പൊലീസും ചെങ്കൽചൂളയിൽനിന്ന് ഫയർഫോഴ്സുമെത്തി അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ഇവർ തയാറായില്ല. കോട്ടക്കുമുകളിലേക്ക് ആരെങ്കിലും വന്നാൽ ആത്മഹത്യചെയ്യുമെന്നുപറഞ്ഞ് പെട്രോൾ ദേഹത്ത് തളിച്ചു. ഇതിനിടെ പൊലീസും ഫയർഫോഴ്സും മുകളിലെത്തി ബലംപ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.