ശബരിമല: വിവാദ വാതിൽ തുറന്നുതന്നെ
text_fieldsശബരിമല: സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള പൊലീസ് ശ്രമങ്ങൾ എങ്ങുമെത്താതിരിക്കെ, ശബരിമലയിൽ തിങ്കളാഴ്ച നട അടക്കും. പ്രശ്നപരിഹാരം ഉരുത്തിരിയാത്തതിനാൽ ഇതേ ചൊല്ലിയുള്ള വിവാദങ്ങൾ തുടരും. 24 ദിവസം കഴിഞ്ഞ് നവംബർ 16ന് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും. ഇതിനകം സ്ത്രീ പ്രവേശനത്തിൽ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എതിർക്കുന്നവർ സന്നിധാനത്ത് രക്തച്ചൊരിച്ചിലിനുവരെ തയാറാണെന്ന വെല്ലുവിളിയാണ് ഉയർത്തുന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പി ശ്രമങ്ങളാണ് വിഷയം ഇത്ര തീവ്രമാക്കിയതെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീ പ്രവേശനം നടപ്പാക്കുന്നതിൽ നേരിടുന്ന പ്രതിസന്ധി കോടതിയെ അറിയിക്കാനുള്ള നീക്കത്തിലാണ് ദേവസ്വം ബോർഡ്. സന്നിധാനത്തും പമ്പയിലും ഇപ്പോൾ പൊലീസ് തുടരുന്ന നടപടികളിൽ ദേവസ്വം ബോർഡ് എതിർപ്പോ അനകൂലമോ പ്രകടിപ്പിച്ചിട്ടില്ല. ഇൗ വിധം മുന്നോട്ടുപോകാനാവില്ല എന്ന വിവരം ബോർഡ് സർക്കാറിനെ അറിയിച്ചിട്ടുമുണ്ട്. ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമായതോടെ സ്ത്രീ പ്രവേശനേത്താടുള്ള അനുകൂല നിലപാടിൽ സർക്കാറും അയവ് വരുത്തിയിട്ടുണ്ട്. റിവ്യൂ ഹരജി നൽകിയാലും അത് നിലനിൽക്കാനുള്ള സാധ്യത വിരളമായതിനാലാണ് വിധി നടപ്പാക്കാൻ നേരിടുന്ന പ്രതിസന്ധി കോടതിയെ അറിയിക്കാൻ ബോർഡ് തീരുമാനിച്ചതെന്നറിയുന്നു.
കോടതിക്ക് നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ സംബന്ധിച്ച് ഞായറാഴ്ച ദേവസ്വം അധികൃതർ നിയമവിദഗ്ധരുമായി തിരക്കിട്ട കൂടിയാലോചനകൾ നടത്തി. റിപ്പോർട്ട് കഴിയും വേഗം നൽകാനാണ് ബോർഡ് ശ്രമം. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുേമ്പാൾ തീർഥാടനം സുഗമമായി നടക്കാൻ കളമൊരുക്കണമെന്നാണ് ബോർഡിെൻറ താൽപര്യം. ഇതിനായി വിധി നടപ്പാക്കുന്നത് നീട്ടിെവക്കാൻ സുപ്രീംകോടതിയോട് സർക്കാർ അനുമതി തേടുമെന്നറിയുന്നു. ഇതുസംബന്ധിച്ച് സി.പി.എമ്മിൽ ഭിന്നാഭിപ്രായമുണ്ട്.
ശബരിമലയെ സംഘർഷഭൂമിയാക്കി മണ്ഡല മകരവിളക്ക് കാലത്ത് മുന്നോട്ട് പോകാനാവില്ലെന്ന നിലപാടാണ് എൽ.ഡി.എഫിലെ ഘടക കക്ഷികൾക്കുമുള്ളത്. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വരുന്നത് സി.പി.എം നിലപാടിൽ കൂടുതൽ മയംവരാൻ കാരണമാകുമെന്ന് ഭക്തർ കരുതുന്നുമുണ്ട്.
പുരോഗമന പ്രസ്ഥാനമെന്ന നിലയിൽ സ്ത്രീ പ്രവേശനത്തിന് പൂർണമായും എതിരുനിൽക്കാൻ തങ്ങൾക്കാവില്ലെങ്കിലും അത് മുതലെടുക്കാനുള്ള ബി.ജെ.പി, കോൺഗ്രസ് ശ്രമങ്ങളോട് യാഥാർഥ്യബോധത്തോടെയുള്ള സമീപനം വേണമെന്ന അഭിപ്രായത്തിന് സി.പി.എമ്മിൽ മുൻതൂക്കമുള്ളതായാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.