സാലറി ചലഞ്ച്: ഇഷ്ടമുള്ളവർ നൽകിയാൽ മതിയെന്ന് സർക്കാർ ആവർത്തിക്കുേമ്പാഴും യജ്ഞത്തിന് രാഷ്ട്രീയനിറം
text_fieldsതിരുവനന്തപുരം: പ്രളയപുനരധിവാസത്തിന് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളമെന്നത് ‘സാലറി ചലഞ്ചാ’ണെന്നും ഇഷ്ടമുള്ളവർ നൽകിയാൽ മതിയെന്നും സർക്കാർ ആവർത്തിക്കുേമ്പാഴും ധനസമാഹരണ യജ്ഞത്തിന് രാഷ്ട്രീയനിറം. േയാജിച്ച് ഭരണാനുകൂലസംഘടനകളും വിയോജിച്ച് പ്രതിപക്ഷസംഘടനകളും നിലയുറപ്പിച്ചതാണ് വിവാദച്ഛായ പകരുന്നത്. ആരെയും നിർബന്ധിക്കില്ലെന്നും ഒരു മാസത്തെ ശമ്പളം പൂർണമായി നൽകാനാകാത്തവർക്ക് കഴിയുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാമെന്നുമാണ് സർക്കാർ പറയുന്നത്.
എന്നാൽ, ശമ്പളം നൽകാൻ സന്നദ്ധരായവർ എഴുതി നൽകണമെന്ന വ്യവസ്ഥക്ക് പകരം നൽകാൻ താൽപര്യമില്ലാത്തവർ എഴുതിനൽകണമെന്ന നിബന്ധനയാണ് പ്രതിപക്ഷസംഘടനകൾ ചോദ്യം ചെയ്യുന്നത്. ഇത് ജീവനക്കാരെ രണ്ട് തട്ടിലാക്കുകയാണെന്നാണ് ആക്ഷേപം. രാഷ്ട്രീയ പകപോക്കലുണ്ടാകുമെന്നും പ്രതിപക്ഷസംഘടനകൾക്ക് ഭയമുണ്ട്. ‘സാലറി ചലഞ്ചാ’ണെങ്കിൽ ഉപാധിവെക്കാതെ നൽകാനും നൽകാതിരിക്കാനും സ്വാതന്ത്ര്യം നൽകണമെന്നാണ് ഇവരുടെ വാദം. ഒരു തവണയോ പത്ത് ഗഡുക്കളായോ ജീവനക്കാർ ആവശ്യപ്പെടുന്ന തവണകളിലോ ശമ്പളം സംഭാവനയായി നൽകുന്ന രീതിയിലാണ് ‘സാലറി ചലഞ്ച്’. ലീവ് സറണ്ടറും പരിഗണിക്കാം. നേരേത്ത ശമ്പളത്തിൽ നിന്ന് നിശ്ചിത വിഹിതം നൽകിയത് കുറച്ചായിരിക്കും ഒരുമാസത്തെ വിഹിതം കണക്കാക്കുക.
തിങ്കളാഴ്ച ഉത്തരവിറങ്ങുമെന്നാണ് സൂചന. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകണമെന്നുള്ള സർക്കാറിെൻറ ആഹ്വാനം സാലറി ചലഞ്ചായി ഏറ്റെടുക്കുന്നുവെന്ന് ജോയൻറ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ അറിയിച്ചു. ഭരണകൂട സ്വാധീനം ഉപയോഗിച്ച് ഒരുമാസത്തെ ശമ്പളം നിർബന്ധമായി പിടിക്കാനാണ് തീരുമാനമെങ്കിൽ ഇൗ നീക്കത്തിനെതിരെ ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷ അധ്യാപക-സർവിസ് സംഘടനകളുടെ പൊതുവേദിയായ യുനൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) ചെയർമാൻ എൻ.കെ. ബെന്നി പറഞ്ഞു.
പ്രളയത്തിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കുന്നതിന് ഭീമമായ തുക സമാഹരിക്കുന്നതിനുള്ള മഹായത്നത്തിൽ പങ്കാളികളാകാനുള്ള കടമ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുെണ്ടന്ന് എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അഭിപ്രായപ്പെട്ടു. കേരളം നേരിട്ട പ്രളയദുരന്തത്തെ മറികടക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് എ.കെ.എസ്.ടി.യു അംഗങ്ങൾ തയാറാകുമെന്ന് സംസ്ഥാന പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണൻ പറഞ്ഞു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള ഫണ്ട് സമാഹരിക്കുന്നതിന് ജീവനക്കാരിൽ നിന്നും അധ്യാപകരിൽ നിന്നും സംഭാവന സ്വീകരിക്കുന്നത് നിർബന്ധമാക്കരുതെന്ന് സ്േറ്ററ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ (സെറ്റോ) ആവശ്യപ്പെട്ടു.
അധ്യാപകരുടെയും ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവം പിരിച്ചെടുക്കാനുള്ള നടപടി ഒഴിവാക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) സംസ്ഥാന പ്രസിഡൻറ് സി. സദാനന്ദൻ പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകില്ലെങ്കിൽ പിന്നീട് ഒന്നും വേണ്ടെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഫെേറ്റാ ഭാരവാഹികൾ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.