Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാലറി ചലഞ്ച്:...

സാലറി ചലഞ്ച്: വിസമ്മതിച്ചവർ 1.15 ലക്ഷം

text_fields
bookmark_border
സാലറി ചലഞ്ച്: വിസമ്മതിച്ചവർ 1.15 ലക്ഷം
cancel

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകുന്ന പദ്ധതിയിൽ പങ്കാളിയാകാതെ 1,15,000 ജീവനക്കാർ വിസമ്മതപത്രം നൽകിയതായി സർക്കാർ ഹൈകോടതിയിൽ. ഗസറ്റഡ് നോൺ ഗസറ്റഡ് വിഭാഗം സർക്കാർ ഉദ്യോഗസ്ഥരിൽ 79 ശതമാനത്തിലേറെ പേരും ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകി.85.64 ശതമാനം സെക്രേട്ടറിയറ്റ് ജീവനക്കാരും ശമ്പളം സംഭാവന നൽകിയപ്പോൾ എയ്ഡഡ് കോളജ് ജീവനക്കാരിൽ 82.17 ശതമാനം പേരും വിസമ്മതപത്രം നൽകിയതായും ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി കെ. മദൻകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. നിർബന്ധിത സ്വഭാവത്തിൽ ഒരുമാസത്തെ ശമ്പളം പിടിച്ചെടുക്കുന്നതിനെതിരെ കേരള എൻ.ജി.ഒ സംഘ് നൽകിയ ഹരജിയിലാണ് വിശദീകരണം.

സംസ്ഥാനത്തെ 1,76,259 നോൺ ഗസറ്റഡ് ജീവനക്കാരിൽ 1,40,219 പേരും (79.55 ശതമാനം) ശമ്പളം സംഭാവന നൽകി. 23,597 ഗസറ്റഡ് ഒാഫിസർമാരിൽ 79.08 ശതമാനം വരുന്ന 18,660 പേരും ശമ്പളം നൽകി. മുനിസിപ്പൽ ജീവനക്കാരിൽ 79.11, പി.എസ്.സി ജീവനക്കാരിൽ 61.97, സർവകലാശാല ജീവനക്കാരിൽ 65.40, ലെജിസ്േലറ്റിവ് സെക്രേട്ടറിയറ്റ് ജീവനക്കാരിൽ 62.47 ശതമാനംവീതം സാലറി ചലഞ്ചിൽ പങ്കാളികളായി. 2663 ഗവ. കോളജ് അധ്യാപകരിൽ 1156 പേരും (43.41) സഹകരിച്ചു. എയ്ഡഡ് സ്കൂൾ അധ്യാപക-അനധ്യാപക ജീവനക്കാരിൽ 40.31 ശതമാനം പേരും സാലറി ചലഞ്ചുമായി സഹകരിച്ചപ്പോൾ 10,000 വരുന്ന എയ്ഡഡ് കോളജ് അധ്യാപകരിൽ 17.83 ശതമാനം മാത്രമാണ് നൽകിയത്. ശേഷിക്കുന്നവർ വിസമ്മതപത്രം നൽകി. ഒരുമാസത്തെ ശമ്പളം നിർബന്ധമായി ആവശ്യപ്പെടുന്നതാണ് സർക്കാറിെൻറ ഉത്തരവെന്ന വാദം തെറ്റാണെന്ന് ഇത് തെളിയിക്കുന്നു.

ജീവനക്കാർ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുദിവസത്തെ ശമ്പളം നൽകാൻ സുപ്രീംകോടതിയുടെ അഭ്യർഥനയുണ്ടായി. സമ്മതമല്ലാത്തവർ അറിയിക്കണമെന്ന നിർദേശമാണ് ഉണ്ടായത്. ഇതേ രീതിതന്നെയാണ് സംസ്ഥാന സർക്കാറിെൻറ ഉത്തരവിലും പിന്തുടർന്നത്. എയർേപാർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ, റെയിൽവേ ബോർഡ് തുടങ്ങിയയിടങ്ങളിലെ ജീവനക്കാരോടും ഇതേ അഭ്യർഥനയാണ് ബന്ധപ്പെട്ടവർ നടത്തിയത്. ഗസറ്റഡ് ഒാഫിസർമാർ നിർബന്ധമായും ഒരുദിവസത്തെ ശമ്പളം നൽകാനാണ് ജമ്മു-കശ്മീർ സർക്കാർ നിർദേശിച്ചത്. നോൺ ഗസറ്റഡ് ജീവനക്കാരോട് സ്വമേധയ നൽകാനും അഭ്യർഥിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുമാസത്തെ ശമ്പളം നൽകി കത്തയച്ചതിെൻറ രേഖകളും സർക്കാർ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsfloodmalayalam newsSalary challange
News Summary - Salary Challenge-Kerala News
Next Story