ഇടുപ്പ് വേദന മാറ്റാനുള്ള ശസ്ത്രക്രിയ തകർത്തെറിഞ്ഞത് സാലിഹിന്റെ ജീവിതം, ഒടുവിൽ വേദനയില്ലാത്ത ലോകത്തേക്ക് മടക്കം
text_fieldsതലശ്ശേരി: നാലര പതിറ്റാണ്ടുനീണ്ട കിടപ്പ് ജീവിതത്തിനൊടുവിൽ തലശ്ശേരി ജൂബിലി റോഡിലെ നിബാനയിൽ കാടാങ്കണ്ടി കണ്ണോത്ത് മുഹമ്മദ് സാലിഹിന് സൈദാർപള്ളി ഖബർസ്ഥാനിൽ അന്ത്യനിദ്ര. ചിറക്കര മാഹിനലി സാഹിബ് റോഡിലെ കണ്ണോത്ത് വീട്ടിൽ ജനിച്ചുവളർന്ന സാലിഹിന് 20ാം വയസ്സിൽ നടത്തിയ ശസ്ത്രക്രിയയാണ് ജീവിതം ദുരിതത്തിലാക്കിയത്.
തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ അന്ന് ഡിഗ്രി വിദ്യാർഥിയായിരുന്നു സാലിഹ്. 1975ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സഹായിയായി കൂടെയുണ്ടായിരുന്ന പൂവത്താൻകണ്ടി മുഹമ്മദ് അലിക്ക് ആ നാളുകളെക്കുറിച്ച് ഇേപ്പാഴും നൊമ്പരപ്പെടുത്തുന്ന ഒാർമകളുണ്ട്.
ഇടുപ്പ് വേദന മാറ്റുന്നതിന് സ്പൈനൽ കോഡ് ശസ്ത്രക്രിയക്ക് വിധേയനായതായിരുന്നു സാലിഹ്. മെഡിക്കൽ കോളജിലെ എല്ലുരോഗ വിദഗ്ധെൻറ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഓപറേഷൻ തിയറ്ററിനു മുന്നിൽ പ്രാർഥനാ നിർഭരമായ മനസ്സുകളോടെ കാത്തിരുന്നവർക്ക് മുന്നിലേക്ക് സാലിഹ് തിരിച്ചുവന്നത് നിശ്ചലാവസ്ഥയിലായിരുന്നു.
ഫിസിയോ തെറപ്പിയിലുള്ള അവസാന പ്രതീക്ഷകളും അസ്തമിച്ചതോടെ വീട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്ന മുഹമ്മദ് സാലിഹിെൻറ ബാല്യവും യുവത്വവുമെല്ലാം പിന്നീട് വീടിെൻറ നാലുചുമരുകൾക്കുള്ളിൽ തളക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലായിരുന്നു ആദ്യമായി സാലിഹ് വോട്ട് ചെയ്തത്. സഹോദരങ്ങൾ: മഹമൂദ്, സുഹറ, സറീന (ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.