Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുത്തലാഖ്: സമസ്ത...

മുത്തലാഖ്: സമസ്ത വീണ്ടും സുപ്രീംകോടതിയില്‍

text_fields
bookmark_border
മുത്തലാഖ്: സമസ്ത വീണ്ടും സുപ്രീംകോടതിയില്‍
cancel

കോഴിക്കോട്: മുത്തലാഖ് നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കിയ മതസ്വാതന്ത്ര്യം, തുല്യത, വിവേചനമില്ലായ്മ, വ്യക്തിസ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്ടിലൂടെ കേന്ദ്ര ഭരണകൂടം നടത്തിയതെന്ന് ഹരജിയിൽ പറയുന്നു. സീനിയര്‍ അഭിഭാഷകരായ കപിൽ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, പി.എസ്. സുല്‍ഫിക്കര്‍ അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ സുപ്രീംകോടതിയില്‍ ഹാജരാവും.

മുത്തലാഖ് ഓര്‍ഡിനന്‍സുകള്‍ക്കെതിരെ രണ്ടുതവണ സമസ്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ശരീഅത്തിെൻറ നിലനിൽപിന് ദോഷകരമായി ബാധിക്കുന്ന നീക്കങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും മുത്തലാഖ് ബിൽ രാജ്യസഭയില്‍ പാസാകാതിരിക്കാന്‍ മതേതര പാര്‍ട്ടികള്‍ ജാഗ്രത കാണിക്കാതിരുന്നത് ഖേദകരമാണെന്നും പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samastha muthalaq
News Summary - samastha muthalaq
Next Story