Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഴക്കാട്ട് വൻ...

വാഴക്കാട്ട് വൻ മണൽ വേട്ട: 11 തോണികൾ പിടികൂടി നശിപ്പിച്ചു

text_fields
bookmark_border
sand-mining
cancel

വാഴക്കാട്: ചാലിയാറിൽനിന്ന് അനധികൃതമായി മണലെടുക്കുകയായിരുന്ന 11 തോണികൾ വാഴക്കാട് പൊലീസ് പിടികൂടി. വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മപ്രം കടവ്, ഇരട്ടമുഴി, ചെറുവാടിക്കടവ്, വെട്ടുപാറ, വാവൂർ കടവുകളിൽനിന്നാണ് വാഴക്കാട് ഇൻസ്‌പെക്ടർ കുഞ്ഞിമോയിൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തോണികൾ പിടികൂടിയത്. വ്യാഴാഴ്ച രാത്രി അനധികൃതമായി മണൽ എടുക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ കടവുകളിൽ നടത്തിയ പരിശോധനയിലാണ് വൻ മണൽവേട്ട പിടിയിലായത്.

പിടികൂടിയ മണൽ പൊലീസ് പുഴയിലേക്ക് നിക്ഷേപിച്ചു. 
വിവിധ കടവുകളിൽ 11 അനധികൃത തോണികളാണ് കണ്ടെത്തിയത്. ഇതിൽ അഞ്ചെണ്ണം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. ആറെണ്ണം പുഴയിലേക്ക് താഴ്ത്തി. എസ്.ഐ സുധീഷ് മോൻ, എ.എസ്.ഐ ബാബുരാജ്, പൊലീസുകാരായ കെ.വി. മുനീർ, മൻസൂർ, ബാഗേഷ്, നിധീഷ്, ബോട്ട് ഡ്രൈവർ അസ്കർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിൽ കടവുകളിൽ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് വാഴക്കാട് ഇൻസ്പെക്ടർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala newssand miningsand miningmalayalam newsmalayalam newsMalappuram News
News Summary - Sand mining issue-Kerala news
Next Story