ചാവക്കാട് കൊലപാതകം: പിന്നിൽ എസ്.ഡി.പി.ഐ എന്ന് മുല്ലപ്പള്ളി
text_fieldsതൃശൂർ: ചാവക്കാട്ട് കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മ ുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തമായ വിവരം ലഭിക്കാത്തത് കൊണ്ടാണ് ആദ്യം പ്രതികരിക്കാതിരുന്നത്. എസ്.ഡി.പി.ഐ മതേതര ക േരളത്തിന് ആപത്താണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തെ ചോരക്കളമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണ് എസ്.ഡി.പി.ഐ. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. എസ്.ഡി.പി.ഐ എന്ന വർഗീയക്കൂട്ടത്തെ ഒറ്റപ്പെടുത്തണം. എസ്.ഡി.പി.ഐയുമായി സി.പി.എമ്മിനും കോടിയേരിക്കുമാണ് ബന്ധം. അഭിമന്യുവിന്‍റെ കൊലയാളികളെ സർക്കാർ സംരക്ഷിച്ചു. നൗഷാദിന്‍റെ കൊലയാളികളെയും സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് പുതുവീട്ടില്‍ നൗഷാദ് ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഒപ്പം വെട്ടേറ്റ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കൊലപാതകത്തിൽ എസ്.ഡി.പി.ഐയെ തള്ളിപ്പറയാൻ കെ.പി.സി.സി പ്രസിഡന്‍റ് തയാറാവുന്നില്ലെന്ന് സി.പി.എം, ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. കെ.എസ്.യു മലപ്പുറം ജില്ല പ്രസിഡന്‍റ് ഹാരിസ് മുതൂർ എസ്.ഡി.പി.ഐയെ തള്ളിപ്പറയാൻ മുല്ലപ്പള്ളി തയാറാവണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.