Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടൽമണൽ ഖനനം:...

കടൽമണൽ ഖനനം: ബുധനാഴ്ച അർധരാത്രി മുതൽ തീരദേശ ഹർത്താൽ

text_fields
bookmark_border
കടൽമണൽ ഖനനം: ബുധനാഴ്ച അർധരാത്രി മുതൽ തീരദേശ ഹർത്താൽ
cancel

ആലപ്പുഴ: കേന്ദ്രസർക്കാറിന്‍റെ കടൽമണൽ ഖനന നീക്കത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി മത്സ്യത്തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരംവരെ ബുധനാഴ്ച അർധരാത്രി 12 മുതൽ വ്യാഴാഴ്ച രാത്രി 12വരെ തീരദേശ ഹർത്താൽ നടത്തും. ഹാർബർ, ഫിഷ്ലാൻഡിങ് സെന്‍ററുകൾ, മാർക്കറ്റുകൾ എന്നിവ പൂർണമായും അടഞ്ഞുകിടക്കുമെന്ന് ജനറൽ കൺവീനർ പി.പി. ചിത്തരഞ്ജൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും വിവിധ രാഷ്ട്രീയപാർട്ടികളും സമുദായസംഘടനകളും ലത്തീൻസഭ, ധീവരസഭ, വിവിധ ജമാഅത്തുകൾ എന്നിവരും ഹർത്താലിന് പിന്തുണയർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടക്കും. ആലപ്പുഴ ജില്ലയിൽ മാത്രം 13 കേന്ദ്രങ്ങളിൽ പ്രതിഷേധമുയരും.

തൃശൂർ അരീക്കോട്-കോഓഡിനേഷൻ ചെയർമാൻ മുൻ എം.പി ടി.എൻ. പ്രതാപൻ, ആലപ്പുഴ ചെത്തി ഹാർബർ-പി.പി. ചിത്തരഞ്ജൻ, തോട്ടപ്പള്ളി-മുൻ എം.പി ടി.ജെ. ആഞ്ചലോസ്, പുന്നപ്ര ഫിഷ്ലാൻഡ്-മുൻ എം.എൽ.എ വി. ദിനകരൻ, താനൂർ- ഉമ്മർ ഒട്ടുമ്മൽ, പൊന്നാനി-കൂട്ടായി ബഷീർ, അഴീക്കൽ ഹാർബർ-ലീലാകൃഷ്ണൻ, വിഴിഞ്ഞം-പുല്ലുവിള സ്റ്റാൻലി, അർത്തുങ്കൽ-ജാക്സൺ പൊള്ളയിൽ, നീണ്ടകര- ടി. മനോഹരൻ, കൊല്ലം തങ്കശ്ശേരി- പീറ്റർ മർത്ത്യാസ്, കൊച്ചി-ചാൾസ് ജോർജ്, പൂന്തുറ-അഡ്വ. അഡോൾഫ് മൊറയിൽ, കാസർകോട്- ആർ. ഗംഗാധരൻ, വലീയഴീക്കൽ- അനിൽ ബി. കളത്തിൽ, വൈപ്പിൻ- ടി. രഘുവരൻ എന്നിവർ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് മാർച്ച് 12ന് പാലർമെന്‍റിലേക്ക് മാർച്ച് നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hartal
News Summary - Sea sand mining: Coastal hartal from Wednesday midnight
Next Story