ചാലിയാറിലെ തിരച്ചിൽ തുടരുന്നു; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
text_fieldsമലപ്പുറം: ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതശരീരങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരുന്നു. രാവിലെ നടത്തിയ തിരച്ചിലിൽ ചാലിയാറിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇന്നലെ ഏഴ് മൃതദേഹങ്ങൾ കിട്ടിയിരുന്നു. ചാലിയാറിൽ നിന്ന് ഇതുവരെ 68 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അതേസമയം, 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന ഒമ്പത് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. മുണ്ടേരിയിൽ കോപ്ടറിന് പുറമെ ഡ്രോണുകളും തിരച്ചിലിന് ഉപയോഗിക്കും.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള പ്രദേശങ്ങളിൽ കോപ്റ്റർ ഉപയോഗിച്ച് ഇന്നലെയും പരിശോധന നടത്തിയിരുന്നു. കോസ്റ്റ്ഗാർഡും നേവിയും തണ്ടർബോൾട്ട് സേനയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പൊലീസിന്റെ രണ്ട് ഡോഗ് സ്ക്വാഡുകൾ മുണ്ടേരി ഫാം കേന്ദ്രീകരിച്ച് ചാലിയാറിന്റെ ഓരങ്ങൾ പരിശോധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.