Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 3:57 AM GMT Updated On
date_range 6 Aug 2019 3:57 AM GMTബി.എസ്.എൻ.എല്ലിന് ആഘാതം; ഭാരത് നെറ്റ് കരാർ നഷ്ടമായി
text_fieldsbookmark_border
തൃശൂർ: ശമ്പള വിതരണത്തിന് പോലും ഞെരുങ്ങുന്ന ബി.എസ്.എൻ.എല്ലിന് കനത്ത പ്രഹരമേൽപ്പി ച്ച് ഭാരത് നെറ്റ് പ്രോജക്റ്റിെൻറ വാർഷിക അറ്റകുറ്റപ്പണി കരാറിൽനിന്ന് കമ്പനിയെ ഒഴി വാക്കി. രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കാനുള്ള ഭാരത് നെറ്റിെൻറ രണ്ടാം ഘട്ടത്തിൽ സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് വാർഷിക കരാർ ബി.എസ്.എൻ.എല്ലിന് നൽകേണ്ടെന്ന കേന്ദ്ര തീരുമാനം. ഇതുവഴി 400 കോടിയുടെ വരുമാനമാണ് ബി.എസ്.എൻ.എല്ലിന് നഷ്ടപ്പെടുന്നത്.
‘ഭാരത് ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് ലിമിറ്റഡ്’എന്ന പൊതുമേഖല സ്ഥാപനത്തിന് വേണ്ടിയാണ് പഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് എത്തിക്കുന്ന പണി ബി.എസ്.എൻ.എൽ ഏറ്റെടുത്തത്. ആദ്യഘട്ടം പൂർത്തിയാക്കിയപ്പോഴാണ് കാര്യക്ഷമതയില്ലായ്മ പറഞ്ഞ് സ്വകാര്യ കമ്പനികളെ ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇക്കാര്യം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ബി.എസ്.എൻ.എല്ലിനെ ഒഴിവാക്കുന്നത് റിലയൻസ് ജിയോക്ക് വേണ്ടിയാണെന്ന് ആക്ഷേപമുണ്ട്.
ബി.എസ്.എൻ.എല്ലിന് നഷ്ടപ്പെട്ട കരാർ കേന്ദ്ര - ഐ.ടി മന്ത്രാലയത്തിെൻറ നിയന്ത്രണത്തിലുള്ള ‘സി.എസ്.സി ഇ-ഗവേണൻസ് സർവിസസ്’ എന്ന, പ്രത്യേകം രൂപവത്കരിച്ച കമ്പനിക്കാണ്. ഇവരിൽനിന്ന് സ്വകാര്യ കമ്പനികൾക്ക് ഉപകരാർ ലഭിക്കുമെന്ന് പറയുന്നു. അതിനിടെ, എതിരാളികളായ റിലയൻസ് ജിയോയും എയർടെല്ലും വോഡഫോൺ - ഐഡിയയും ഉയർത്തുന്ന താരിഫ് വെല്ലുവിളിയിൽ പിടിച്ചു നിൽക്കാൻ ബി.എസ്.എൻ.എൽ പ്രയാസപ്പെട്ടു തുടങ്ങി. കോംബോ പ്ലാനുകളിൽ സമയ പരിധിയില്ലാതെ നൽകിയ സൗജന്യ കോൾ ഓഫർ പിൻവലിച്ചു. പകരം ദിവസം 250 മിനിറ്റ് സൗജന്യ കോൾ എന്ന് മാറ്റം വരുത്തി. അത് കഴിഞ്ഞാൽ കാൾ ചാർജ് ഈടാക്കും. ഇത് വരിക്കാരെ നഷ്ടപ്പെടുത്താൻ ഇടയാക്കുമെങ്കിലും അതിനെക്കാൾ പ്രധാനം വരുമാന വർധനവാണെന്ന നിലപാടിലാണ് ബി.എസ്.എൻ.എൽ.
ജൂലൈയിലെ മുടങ്ങിയ ശമ്പളം ബി.എസ്.എൻ.എൽ തിങ്കളാഴ്ച വിതരണം ചെയ്തു. എന്നാൽ, ജി.പി.എഫ്, ബാങ്ക് വായ്പ തിരിച്ചടവ് എന്നിവയിലേക്ക് ശമ്പളത്തിൽനിന്ന് പിടിക്കുന്ന തുക നാലാം മാസവും അതത് സ്ഥാപനത്തിൽ അടച്ചിട്ടില്ല. നവ സ്വകാര്യ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവർക്ക് നോട്ടീസ് ലഭിച്ചു തുടങ്ങി.
‘ഭാരത് ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് ലിമിറ്റഡ്’എന്ന പൊതുമേഖല സ്ഥാപനത്തിന് വേണ്ടിയാണ് പഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് എത്തിക്കുന്ന പണി ബി.എസ്.എൻ.എൽ ഏറ്റെടുത്തത്. ആദ്യഘട്ടം പൂർത്തിയാക്കിയപ്പോഴാണ് കാര്യക്ഷമതയില്ലായ്മ പറഞ്ഞ് സ്വകാര്യ കമ്പനികളെ ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇക്കാര്യം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ബി.എസ്.എൻ.എല്ലിനെ ഒഴിവാക്കുന്നത് റിലയൻസ് ജിയോക്ക് വേണ്ടിയാണെന്ന് ആക്ഷേപമുണ്ട്.
ബി.എസ്.എൻ.എല്ലിന് നഷ്ടപ്പെട്ട കരാർ കേന്ദ്ര - ഐ.ടി മന്ത്രാലയത്തിെൻറ നിയന്ത്രണത്തിലുള്ള ‘സി.എസ്.സി ഇ-ഗവേണൻസ് സർവിസസ്’ എന്ന, പ്രത്യേകം രൂപവത്കരിച്ച കമ്പനിക്കാണ്. ഇവരിൽനിന്ന് സ്വകാര്യ കമ്പനികൾക്ക് ഉപകരാർ ലഭിക്കുമെന്ന് പറയുന്നു. അതിനിടെ, എതിരാളികളായ റിലയൻസ് ജിയോയും എയർടെല്ലും വോഡഫോൺ - ഐഡിയയും ഉയർത്തുന്ന താരിഫ് വെല്ലുവിളിയിൽ പിടിച്ചു നിൽക്കാൻ ബി.എസ്.എൻ.എൽ പ്രയാസപ്പെട്ടു തുടങ്ങി. കോംബോ പ്ലാനുകളിൽ സമയ പരിധിയില്ലാതെ നൽകിയ സൗജന്യ കോൾ ഓഫർ പിൻവലിച്ചു. പകരം ദിവസം 250 മിനിറ്റ് സൗജന്യ കോൾ എന്ന് മാറ്റം വരുത്തി. അത് കഴിഞ്ഞാൽ കാൾ ചാർജ് ഈടാക്കും. ഇത് വരിക്കാരെ നഷ്ടപ്പെടുത്താൻ ഇടയാക്കുമെങ്കിലും അതിനെക്കാൾ പ്രധാനം വരുമാന വർധനവാണെന്ന നിലപാടിലാണ് ബി.എസ്.എൻ.എൽ.
ജൂലൈയിലെ മുടങ്ങിയ ശമ്പളം ബി.എസ്.എൻ.എൽ തിങ്കളാഴ്ച വിതരണം ചെയ്തു. എന്നാൽ, ജി.പി.എഫ്, ബാങ്ക് വായ്പ തിരിച്ചടവ് എന്നിവയിലേക്ക് ശമ്പളത്തിൽനിന്ന് പിടിക്കുന്ന തുക നാലാം മാസവും അതത് സ്ഥാപനത്തിൽ അടച്ചിട്ടില്ല. നവ സ്വകാര്യ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവർക്ക് നോട്ടീസ് ലഭിച്ചു തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story