Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിന്...

സി.പി.എമ്മിന് തിരിച്ചടി; 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈകോടതി

text_fields
bookmark_border
cpim-kerala HC
cancel

കൊച്ചി: കാസർകോട് ജില്ലയിൽ 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈകോടതി. പുതിയ മാനദണ്ഡം യുക്തിസഹമാണോയെന്നും രാഷ്ട്രീയ പാർട്ടികളുടെ സമ്മേനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. കാസർകോട് സി.പി.എം ജില്ല സമ്മേളനം നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. റിപബ്ലിക് ദിനത്തിന് 50 പേരെ മാത്രമാണ് അനുവദിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും സി.പി.എം സമ്മേളനങ്ങൾ തുടരുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരം സ്വദേശി അരുൺ രാജാണ് സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയെയും സംസ്ഥാന സർക്കാറിനെയും എതിർകക്ഷിയാക്കി ഹരജി സമർപിച്ചത്. കാസര്‍കോട്ട് ആശുപത്രിയിലുള്ളവരുടെ ശതമാനം 36 ആണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും ഡിവിഷൻ​ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

അതിനിടെ സി.പി.എം കാസര്‍കോട്, തൃശ്ശൂർ ജില്ലാ സമ്മേളങ്ങൾ വെട്ടിക്കുറച്ചു. സിപിഎം കാസർകോട് ജില്ലാ സമ്മേളനം രണ്ടുദിവസമാക്കി വെട്ടിക്കുറച്ചു. ഞായറാഴ്ച ലോക്ഡൗണിനു സമാന നിയന്ത്രണം പ്രഖ്യാപിച്ചതിനാലാണിത്. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം നാളെ അവസാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtKasaragod NewsCPMCovid 19
News Summary - Setback for CPM; High Court bans meetings of more than 50 people
Next Story