മതസ്പർധ കേസ്: ഷംസുദ്ദീൻ പാലത്ത് റിമാൻഡിൽ
text_fieldsകോഴിക്കോട്: മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കേസിൽ പിടിയിലായ ഷംസുദ്ദീൻ പാലത്ത് റിമാൻഡിൽ. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (നാല്) മജിസ്ട്രേറ്റാണ് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വ്യാഴാഴ്ച നെടുമ്പാശ്ശേരി എയർപോർട്ട് വഴി സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിലേക്ക് പോകാനെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചിരുന്നു. തുടർന്ന് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. ഷംസുദ്ദീനെതിരെ നടക്കാവ് പൊലീസ് നേരത്തെ തിരിച്ചറിയൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് നെടുമ്പാശ്ശേരിയില്‍ ഇയാള്‍ പിടിയിലായത്. 2016 സെപ്റ്റംബറിലായിരുന്നു കേസെടുത്തത്. കാസർകോട് ജില്ല ഗവ. പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂര്‍ അവിടുത്തെ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടര്‍ന്ന് കാസർകോട് പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് നടക്കാവ് സ്റ്റേഷനിലേക്ക് കേസ് മാറ്റുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.