ഷെയർ ചാറ്റിൽ പിടിയിലായവർ വൻ റാക്കറ്റിന്റെ ഭാഗമെന്ന് സംശയം
text_fieldsകായംകുളം: സാമൂഹിക മാധ്യമങ്ങളിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിന് നി ർബന്ധിച്ച സംഭവത്തിൽ കൂടുതൽപേർക്കായി പൊലിസ് അന്വേഷണം ഉൗർജിതമാക്കി. സംഭവത്തിൽ ഇതിനോടകം അറസ്റ്റിലായ നാലുപേരെയും റിമാൻഡ് ചെയ്തു. പ്രേമത്തിൽ കുരുക്കിയ ഭാര്യയെ മ ദ്യത്തിന് അടിമയാക്കി തുടക്കം കുറിച്ച സംഭവമാണ് ഇവരുടെ വെളിപ്പെടുത്തലോടെ പുറത്ത ുവന്നത്.
ടിപ്പർഡ്രൈവറായ യുവാവിെൻറ കെണിയിൽപ്പെട്ട് ഒപ്പം ഇറങ്ങിയ യുവതിയെ സാമൂഹിക മാധ്യമ സംവാദത്തിലൂടെ പരിചയപ്പെട്ടവർക്ക് കാഴ്ചവെക്കുകയായിരുന്നു. ഇതിൽ സഹികെട്ട യുവതി ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു.
ഷെയർ ചാറ്റിലൂടെ പരസ്പരം പങ്കാളികളെ കൈമാറുന്ന വലിയൊരു റാക്കറ്റിെൻറ ഭാഗമാണ് ഇവരെന്നാണ് പൊലീസ് സംശയിക്കുന്നത്. വലിയ സെക്സ് റാക്കറ്റുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. നിലവിൽ കായംകുളം, കുലശേഖരപുരം, കേരളപുരം, പായിപ്പാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്.
പങ്കാളികളുടെ കൈമാറ്റത്തിന് സൗകര്യമൊരുക്കുന്ന നിരവധി സ്ഥാപനങ്ങൾ കായംകുളത്തും പരിസരത്തുമായി പ്രവർത്തിക്കുന്നുവെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്ക് പടിഞ്ഞാറുഭാഗത്തെ തുറസ്സായ കായലോരം ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യുന്ന സംഘങ്ങളുമുണ്ട്.
ഒന്നിലേറെ സ്ത്രീകളും പുരുഷന്മാരുമുള്ളതിനാൽ പുറമെയാർക്കും ഒറ്റനോട്ടത്തിൽ സംശയം തോന്നാറില്ല. ഇതിന് പുറമെ ഇൗഭാഗത്ത് കഞ്ചാവ് മാഫിയയുടെ പ്രവർത്തനവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.