Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്...

കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർത്യവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ

text_fields
bookmark_border
Shebina Death Case
cancel
camera_alt

മരിച്ച ഷെബിന

കോഴിക്കോട്: ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭർത്യവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്‍റെ ബന്ധു കസ്റ്റഡിയിൽ. മരിച്ച ഷെബിനയുടെ (30) ഭർത്താവ് ഹബീബിന്‍റെ ബന്ധുവായ ഓർക്കാട്ടേരി കുന്നുമ്മക്കര നെല്ലാച്ചേരി സ്വദേശി താഴെ പുതിയോട്ടിൽ ഹനീഫയെയാണ് (53) എടച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹനീഫയുടെ ചോദ്യംചെയ്യലും വൈദ്യപരിശോധനയും പൂർത്തിയായി. ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ മാതൃസഹോദരനാണ് ഹനീഫ. ഭർതൃമാതാവിനെയും സഹോദരിയെയും കസ്റ്റഡിയിലെടുക്കാനും പൊലീസ് നീക്കമുണ്ട്. ഷെബിനയെ ഹനീഫയും ഹബീബിന്‍റെ മാതാവും സഹോദരിയും ചേർന്ന് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതേതുടർന്ന് പൊലീസ് ഷെബിനയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. ഉമ്മ മുറിക്കകത്തു കയറി വാതിൽ അടച്ചപ്പോൾ രക്ഷിക്കണമെന്ന് പറഞ്ഞെങ്കിലും വീട്ടിലുള്ളവർ ഒന്നും ചെയ്തില്ലെന്ന് ഷെബിനയുടെ മകൾ പൊലീസിന് മൊഴി നൽകി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അരൂരിലെ കുനിയിൽ താമസിക്കുന്ന പുളിയംവീട്ടിൽ അമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷെബിന ഭർത്യവീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണം ഗാർഹിക പീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തു വന്നതോടെയാണ് കേസന്വേഷണം ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിന് കൈമാറിയത്. സ്ത്രീധനപീഡന നിയമം 489 എ വകുപ്പും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭർതൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്നും യുവതിയെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും 120 പവൻ സ്വർണം നൽകിയാണ് യുവതിയെ വിവാഹം കഴിച്ചു നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞു. വീടിന്‍റെ ഒന്നാം നിലയിലെ മുറിയിൽ കയറി ഷെബിന വാതിലടച്ച വിവരം മകൾ ഹന ഭർതൃപിതാവിനെ അറിയിച്ചെങ്കിലും അദ്ദേഹം ശ്രദ്ധിച്ചില്ല. കൂടാതെ, ഷെബിന മുറിയിൽ കയറിയ വിവരം ഭർത്താവിന്‍റെ സഹോദരിയെ വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഫോണിൽ അറിയിച്ചെങ്കിലും ഇടപെട്ടില്ലെന്നും പരാതിയിൽ പറയുന്നു.

2010ലാണ് ഷെബിനയുടെയും ഹബീബിന്‍റെയും വിവാഹം നടന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഹബീബ് വീട്ടിലെത്തുന്നതിന് തലേദിവസമാണ് ഷെബിന തൂങ്ങി മരിച്ചത്. പീഡനം അസഹ്യമായതോടെ ഭർത്താവുമൊത്ത് മാറി താമസിക്കാൻ ഷെബിന തീരുമാനിച്ചെങ്കിലും സ്വർണം അടക്കമുള്ളവ തിരികെ നൽകാർ ഭർത്താവിന്‍റെ മാതാവും സഹോദരിയും തയാറായില്ലെന്നും ഇക്കാര്യം ചോദിച്ചപ്പോൾ അധിക്ഷേപിച്ചെന്നും ബന്ധുക്കൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestNadapuram Shabna Death Case
News Summary - Shebina Death Case: A relative is in custody after a woman hanged herself at her husband's house in Nadapuram
Next Story