കൊച്ചിയിൽ ഹോട്ടലില്‍ വെടിവെപ്പ്
text_fieldsമരട് (കൊച്ചി): നഗരത്തിൽ സ്വകാര്യ ഹോട്ടലില്‍ മദ്യപിക്കാനെത്തിയവര്‍ വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബുധനാഴ്ച്ച വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം.
കുണ്ടന്നൂര്‍ ഹോട്ടല്‍ ഓജീസ് കാന്താരി ബാറില്‍ മദ്യപിക്കാനെത്തിയ രണ്ടുപേരാണ് വെടിവെച്ചത്. മദ്യപിച്ച് പണംകൊടുത്ത ശേഷം കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഇവർ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു.
സ്ഥിരമായി മദ്യപിക്കാനെത്തുന്നവരല്ലെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിവെച്ചതെന്നും ഹോട്ടല്‍ അധികൃതര്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, വൈകീട്ട് 3.30ഓടെ നടന്ന സംഭവം രാത്രി 7 മണിയോടെയാണ് തങ്ങളെ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെതുടര്‍ന്ന് ബാര്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ബാര്‍ അധികൃതര്‍ക്ക് നിർദേശം നല്‍കി. ഹോട്ടല്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസ് സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍ വെടിയുണ്ട കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സമീപത്തെ സി.സി.ടി.വിയിൽനിന്ന് വെടിയുതിര്‍ത്തവരുടെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാളെ ഫോറന്‍സിക് സംഘം പരിശോധന നടത്തും. ഈ ഹോട്ടലില്‍ മദ്യപിക്കാനെത്തുന്നവര്‍ പുറത്തുവെച്ചും സ്ഥിരമായി അടിപിടിയുണ്ടാക്കാറുള്ളതായി സമീപവാസികള്‍ ആരോപിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.