സിദ്ധാർഥന്‍റെ മരണം: അന്വേഷണം വൈകിയതിൽ ഗൂഢാലോചനയില്ല - മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വൈകിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. സിദ്ധാർഥന്റെ രക്ഷാകർത്താക്കൾ വന്നു കണ്ട അന്നുതന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അന്വേഷണം വൈകിപ്പിക്കുന്നതിനുള്ള ശ്രമങ്ങളൊന്നും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ടി.സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ എന്നിവരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.
നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി. ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും അവരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ തരിച്ചെടുക്കുകയും ചെയ്തു. ഇതിൽ ഗൂഢാലോചന ആരോപിക്കുന്നതിൽ സാംഗത്യമില്ല. സി.ബി.ഐ അന്വേഷണം ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ല. പൂക്കോട് നടന്നത് പോലെയുള്ള ക്രൂരത ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും സംരക്ഷിക്കുന്ന നിലപാടുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.