സിദ്ധാർഥിന്റെ മരണം: ഉത്തരവിന് എതിരെ അമ്മ നൽകിയ ഹരജി മാറ്റി
text_fieldsകൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 17 വിദ്യാർഥികളെ കോളജിൽനിന്ന് പുറത്താക്കിയതും ഡീബാർ ചെയ്തതും റദ്ദാക്കിയതിനെതിരായ ഹരജി ഹൈകോടതി അടുത്ത മാസം നാലിന് പരിഗണിക്കാൻ മാറ്റി.
കോടതി നിർദേശ പ്രകാരമുള്ള ആന്റി റാഗിങ് സ്ക്വാഡിന്റെ അന്വേഷണ റിപ്പോർട്ടിന് വിധേയമായി വിദ്യാർഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുമതി നൽകിയതടക്കം 2024 ഡിസംബറിലെ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാർഥിന്റെ മാതാവ് എം.ആർ. ഷീബ നൽകിയ അപ്പീൽ ഹരജിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുള്ളത്.
സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുവദിക്കണമെന്ന ആവശ്യം പ്രതികളായ വിദ്യാർഥികൾ പോലും ഉന്നയിക്കാതിരിക്കെ സിംഗിൾ ബെഞ്ച് അത്തരമൊരു ഉത്തരവിട്ടത് തെറ്റാണെന്നായിരുന്നു അപ്പീലിലെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.