ഉമ്മൻചാണ്ടി, തിരുവഞ്ചൂർ, ആര്യാടൻ അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കും
text_fieldsതിരുവനന്തപുരം: സോളാർ തട്ടിപ്പ് സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ കർശനനടപടിക്ക്. സർക്കാറിന് ലഭിച്ച നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥൻ, മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ തുടങ്ങി രണ്ടുഡസനോളം പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് സർക്കാർ തീരുമാനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ് , മുൻ കേന്ദ്രമന്ത്രി പളനി മാണിക്യം, എം.പിമാരായ കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, എം.എൽ.എമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി അനിൽകുമാർ, മോൻസ് ജോസഫ്, മുൻ എം.എൽ.എമാരായ തമ്പാനൂർ രവി, ബെന്നി െബഹ്നാൻ, എ.പി. അബ്ദുല്ലക്കുട്ടി, പി.സി. വിഷ്ണുനാഥ്, ഡി.ജി.പി എ. ഹേമചന്ദ്രൻ, എ.ഡി.ജി.പി കെ. പത്മകുമാർ, ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണൻ, പൊലിസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ അജിത്കുമാർ, കെ.പി.സി.സി ജന.സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ഉമ്മൻ ചാണ്ടിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളായ ടെന്നിജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്, ഡൽഹിയിലെ സഹായി കുരുവിള എന്നിവർക്കെതിരെയാണ് കേസെടുക്കുക.
സോളാർ കേസുകളെക്കുറിച്ചും മുൻ അന്വേഷണസംഘത്തിന് സംഭവിച്ച വീഴ്ച ഉൾപ്പെടെ അന്വേഷിക്കാനും ഡി.ജി.പി രാജേഷ് ദിവാെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു. തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി സരിത കത്തിൽ ആരോപിച്ചവർക്കെതിരെ ബലാത്സംഗകേസ് രജിസ്റ്റർ ചെയ്യാനും നിർദേശിച്ചു. ശിവരാജൻ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപടിയാകാമെന്ന് അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ എന്നിവരാണ് സർക്കാറിന് നിയമോപദേശം നൽകിയത്. സോളാർ തട്ടിപ്പിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടേതായി കമീഷൻ കണ്ടെത്തിയ പങ്ക് ഇങ്ങനെ:
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
കുറ്റം: - അഴിമതി, മാനഭംഗം
നടപടി: - അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം, മാനഭംഗക്കേസ്, നിലവിലുള്ള കേസുകളിൽ തുടരന്വേഷണം
(പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 368 / 2013, കോന്നി പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 656 / 2013 എന്നീ കേസുകളിൽ ഉമ്മൻ ചാണ്ടിക്കും േപഴ്സനൽ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായി കുരുവിള എന്നിവർക്കുമെതിരെയും കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിച്ചു തുടങ്ങിയ ആരോപണങ്ങളും സജീവമായ പങ്കാളിത്തത്തെക്കുറിച്ചും ക്രിമിനൽ നടപടി ചട്ടം 173 (8) പ്രകാരം തുടരന്വേഷണം )
മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ
കുറ്റം: - ഉമ്മൻ ചാണ്ടിയെ കേസിൽ നിന്ന് ഒഴിവാക്കാൻ അന്വേഷണോദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തി
നടപടി: - ക്രിമിനൽ കേസ്
മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്
കുറ്റം: - അഴിമതി, മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ്, തുടരന്വേഷണം. വിജിലൻസും പ്രത്യേക അന്വേഷണ സംഘവും അന്വേഷിക്കും.
കെ.സി. വേണുഗോപാൽ (എംപി)
കുറ്റം: - അഴിമതി, മാനഭംഗം
നടപടി:- അഴിമതിക്കും മാനഭംഗത്തിനും കേസ്
ജോസ് കെ. മാണി (എംപി)
കുറ്റം: - മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ്
അടൂർ പ്രകാശ് (എംഎൽഎ)
കുറ്റം: - അഴിമതി, മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ്
ഹൈബി ഈഡൻ (എംഎൽഎ)
കുറ്റം: - മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ്
എ.പി. അനിൽകുമാർ (എംഎൽഎ)
കുറ്റം: - മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ്
മോൻസ് ജോസഫ് (എം.എൽ.എ)
കുറ്റം: മാനഭംഗം
നടപടി: അഴിമതി മാനഭംഗം
പളനിമാണിക്യം (മുൻ കേന്ദ്രമന്ത്രി)
കുറ്റം: - മാനഭംഗം
നടപടി: - അഴിമതിക്കും മാനഭംഗത്തിനും കേസ്
എ. ഹേമചന്ദ്രൻ (ഡി.ജി.പി)
കുറ്റം: - അന്വേഷണത്തിലിടപെട്ടു
നടപടി: - പ്രത്യേക സംഘത്തിെൻറ അന്വേഷണം, സ്ഥലംമാറ്റം
കെ. പത്മകുമാർ (എ.ഡി.ജി.പി)
കുറ്റം: - മാനഭംഗം, തെളിവ് നശിപ്പിക്കൽ, കുറ്റവാളികളെ രക്ഷിക്കാൻ ശ്രമം
നടപടി: - ക്രിമിനൽ കേസ്, സ്ഥാനമാറ്റം
കെ. ഹരികൃഷ്ണൻ (ഡി.വൈ.എസ്.പി)
കുറ്റം: - തെളിവു നശിപ്പിക്കൽ, കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കൽ
നടപടി: - വകുപ്പുതല നടപടി, സ്ഥലംമാറ്റം, ക്രിമിനൽ കേസ്, അന്വേഷണം
തമ്പാനൂർ രവി (മുൻ എം.എൽ.എ)
കുറ്റം: - പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം, ക്രിമിനൽ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമം, തെളിവുകൾ നശിപ്പിക്കൽ
നടപടി: - ക്രിമിനൽ കേസ്
ബെന്നി െബഹ്നാൻ (മുൻ എംഎൽഎ)
കുറ്റം: - പ്രതികളെ രക്ഷപ്പെടുത്താൻ മനഃപൂർവമായി ശ്രമം, ക്രിമിനൽ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമം, തെളിവുകൾ നശിപ്പിക്കൽ
നടപടി: - ക്രിമിനൽ കേസ്
എ.പി. അബ്ദുല്ലക്കുട്ടി (മുൻ എംഎൽഎ)
കുറ്റം - മാനഭംഗം
നടപടി - അഴിമതിക്കും മാനഭംഗത്തിനും കേസ്
പി.സി. വിഷ്ണുനാഥ് (മുൻ എം.എൽ.എ)
കുറ്റം മാനഭംഗം
നടപടി അഴിമതി, മാനഭംഗം കേസ്
ജി.ആർ. അജിത് (പൊലീസ് അസോ. മുൻ ജന. സെക്രട്ടറി)
കുറ്റം: - സോളർ കേസ് പ്രതികളിൽനിന്ന് കൈക്കൂലി വാങ്ങി
നടപടി: - വകുപ്പുതല നടപടി, വിജിലൻസ് അന്വേഷണം
എൻ. സുബ്രഹ്മണ്യൻ (കെ.പി.സി.സി ജന.സെക്രട്ടറി)
കുറ്റം: - മാനഭംഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.