സാമിെൻറ വിയോഗത്തിൽ കണ്ണീരില്‍ കുതിര്‍ന്ന് ജന്മനാട്
text_fieldsമാവേലിക്കര: ജമ്മു-കശ്മീരില്‍ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാന് മാവേലിക്കര പോനകംതോപ്പില് എബ്രഹാം ജോണ്‍-സാറാമ്മ ദമ്പതികളുടെ മകന് സാം എബ്രഹാമിെൻറ (35) വിയോഗത്തിൽ കണ്ണീരില്‍ കുതിര്‍ന്ന് ജന്മനാട്. നവംബറില്‍ നാട്ടിൽ വന്ന് മടങ്ങിയ സാം രണ്ടാമത്തെ കുഞ്ഞിെൻറ ജനനസമയത്ത് തിരികെ എത്താമെന്ന് പറഞ്ഞാണ് പോയത്. ഫെബ്രുവരിയിൽ വരുന്ന സാമിനെ കാത്തിരുന്ന ബന്ധുക്കൾക്ക് എത്തിയത് മരണവാർത്തയായിരുന്നു.
ജമ്മുവിലെ അഹ്നൂര്‍ ജില്ലയില്‍ സുന്ദര്‍ബനിയിലാണ് വെള്ളിയാഴ്ച ഉച്ചക്ക് 1.40ഓടെ ആറാം മദ്രാസ് െറജിെമൻറിലെ ലാന്‍ഡ്സ് നായിക് ആയ സാം എബ്രഹാം വെടിയേറ്റ് മരിച്ചത്. സൈനിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനുശേഷം ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തിക്കുന്ന മൃതദേഹം രാത്രി എട്ടിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കൊണ്ടുവരും. പ്രത്യേക ആംബുലന്‍സില്‍ ഒമ്പതുമണിയോടെ മാതൃവിദ്യാലയമായ ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസില്‍ പൊതുദര്‍ശനത്തിന് വെക്കും. 10.30ന് വിലാപയാത്രയായി വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വസതിയിലെ ശുശ്രൂഷക്കുശേഷം പുന്നമൂട് സെൻറ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.