അമേരിക്കൻ മരുന്നുകമ്പനിക്ക് വിവരം നൽകുന്നത് സ്പ്രിൻക്ലർ
text_fieldsതിരുവനന്തപുരം: ഡാറ്റ കൈമാറ്റ വിവാദത്തിൽ ആരോപണവിധേയമായ സ്പ്രിൻക്ലർ കമ്പനിക്ക് മരുന്നുകമ്പനികളുമായി ബന്ധ മെന്ന് റിപ്പോർട്ട്. വൻകിട മരുന്നുനിർമാണ കമ്പനിയായ ഫൈസറുമായാണ് സ്പ്രിൻക്ലറിന് ബന്ധമുള്ളത്. ഫൈസർ കോവി ഡ് രോഗികളുടെ വിവരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.
കോവിഡ് പ്രതിരോധത്തിനുള്ള ആൻറിവൈറൽ മരു ന്നും വാക്സിനും നിർമിക്കുന്ന കമ്പനിയാണ് ഫൈസർ. ഇതേക്കുറിച്ചുള്ള വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. സ്പ്രിൻക്ലർ ശേഖരിക്കുന്ന വിവരങ്ങൾ മരുന്നുകമ്പനിക്ക് ചോരുമെന്ന ആരോപണങ്ങൾക്കിടയിലാണ് പുതിയ ബന്ധം പുറത്തുവരുന്നത്.
രോഗികളുെട വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നത് സ്പ്രിൻക്ലർ വഴിയാണെന്ന് ഫൈസറിെൻറ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോൾഡെ 2017ൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 21ാം നൂറ്റാണ്ടിെൻറ ഇന്ധനം ഡാറ്റയാണെന്ന് അഭിപ്രായപ്പെട്ടയാളാണ് സറാ ഹോൾഡെ.
സ്പ്രിൻക്ലറുടെ ആരോഗ്യമേഖലയിലെ ഉപഭോക്താക്കളുടെ കൂട്ടത്തില്‍ ഫൈസറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ലോകത്ത് പടര്‍ന്നു പിടിച്ചതോടെ മരുന്നു കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫൈസര്‍. സ്പ്രിൻക്ലർ കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന ആരോഗ്യവിവരങ്ങള്‍ മരുന്നു കമ്പനികള്‍ക്ക് വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്പ്രിൻക്ലര്‍ക്ക് വന്‍കിട മരുന്നു കമ്പനികളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് വളരെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.