ശ്രീജിത്ത് കസ്റ്റഡി മരണം: എസ്.പി എ.വി ജോർജിനെ ചോദ്യം ചെയ്തു
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആലുവ മുൻ റൂറൽ എസ്.പി എ.വി. ജോർജിനെ ചോദ്യം െചയ്തു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
എ.വി. ജോർജിെൻറ പ്രത്യേക സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സാണ് (ആർ.ടി.എഫ്) ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ഇവരുടെ മർദനത്തെ തുടർന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം. നേരത്തേയും ജോർജിനെ രഹസ്യമായി ചോദ്യം ചെയ്തിരുന്നു.
ആർ.ടി.എഫ് അംഗങ്ങളെ മാത്രമായി വരാപ്പുഴയിലേക്ക് അയച്ചിട്ടില്ലെന്ന് ജോർജ് അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന. വാസുദേവെൻറ ആത്മഹത്യയെ തുടർന്നുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ അയക്കുകയാണ് ചെയ്തത്. ഇത് ക്രമസമാധാന പാലനത്തിെൻറ ഭാഗമായി ചെയ്തതാണെന്നാണ് വിശദീകരണം. എസ്.പിയുടെ കീഴിൽ ആർ.ടി.എഫ് രൂപവത്കരിച്ചത് നിയമവിധേയമാണോ എന്നും പരിശോധിക്കും.
സംഭവദിവസം വരാപ്പുഴ സ്റ്റേഷെൻറ ചുമതലയുണ്ടായിരുന്ന സി.ഐ ക്രിസ്പിൻ സാമിനെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ എ.വി. ജോർജിനെയും കൂടുതൽ അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ പ്രതിചേർത്തേക്കുമെന്നാണ് വിവരം. ഭരണകക്ഷിയിൽ സ്വാധീനമുള്ള ജോർജിെൻറ അറസ്റ്റ് ഒഴിവാക്കാൻ ഉന്നതതല സമ്മർദമുള്ളതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.