ശ്രീനിവാസൻ വധം: രണ്ടുപേർ പിടിയിയിൽ
text_fieldsപാലക്കാട്: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് എ. ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ പിടിയില്‍.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി അശോക് യാദവ് പറഞ്ഞു. കേസിൽ ഇതുവരെ ഒമ്പത് പേർ അറസ്റ്റിലായി.
കൊലപാതകം സംബന്ധിച്ച നിർണായക തെളിവുകളും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി, തൃത്താല മേഖലയിലെ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ ഞായറാഴ്ച പൊലീസ് പരിശോധന നടത്തി. കൂടുതൽ പ്രതികൾ ഉടൻ വലയിലാകുമെന്നാണ് സൂചന. മൂന്ന് ഇരുചക്രവാഹനങ്ങളിൽ എത്തിയ ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
ഏപ്രിൽ 16ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശ്രീനിവാസന്റെ മേലാമുറി പള്ളിപ്പുറത്തെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തിൽവെച്ചാണ് കൊല നടന്നത്. മൂന്ന് പേർ കടയിൽ കയറി വെട്ടുകയും മറ്റു മൂന്ന് പേർ ബൈക്ക് സ്റ്റാർട്ട് ചെയ്തു നിർത്തുകയുമായിരുന്നു. ഇവരടക്കം 12 പേർ കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.