എസ്.എസ്.എൽ.സി, ഹയർെസക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്താകെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെയും ഗൾഫിലെയും ഒമ്പ ത് വീതം കേന്ദ്രങ്ങളിലുമായി 4,24,214 കുട്ടികൾ ഇന്ന് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നു. ഇത ിൽ 2,06,383 പേർ പെൺകുട്ടികളാണ്.
2009 കേന്ദ്രങ്ങളിലായി 4,52,572 കുട്ടികളാണ് പ്ലസ് ടു പരീക്ഷയ െഴുതുന്നത്. 2,24,060 പെൺകുട്ടികളും 2,28,512 ആൺകുട്ടികളും. ഗൾഫിൽ എട്ട് കേന്ദ്രങ്ങളിൽ 498ഉം ലക്ഷ ദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിൽ 1268ഉം മാഹിയിൽ ആറ് കേന്ദ്രങ്ങളിൽ 754 പേരും പരീക്ഷയെഴുതും. കഴിഞ്ഞവർഷം വരെ ഉച്ചക്കുശേഷം നടത്തിയിരുന്ന എസ്.എസ്.എൽ.സി പരീക്ഷ ഇൗ വർഷം മുതൽ രാവിലെയാണ്. പ്ലസ് വൺ പരീക്ഷ 4,38,825 പേരാണ് എഴുതുന്നത്. 2,18,220 പെൺകുട്ടികളും 2,20,605 ആൺകുട്ടികളും.
ഗൾഫിൽ 490ഉം ലക്ഷദ്വീപിൽ 944ഉം മാഹിയിൽ 650 പേരും പരീക്ഷയെഴുതും. 389 കേന്ദ്രങ്ങളിലായി 29178 പേരാണ് രണ്ടാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതുന്നത്. ഇതിൽ 3961 പേർ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ദേശീയ നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) പ്രകാരമുള്ള പാഠ്യപദ്ധതിയിൽ പഠനം പൂർത്തിയാക്കിയവരാണ്. 1388 പേർ പ്രൈവറ്റായി പരീക്ഷയെഴുതുന്നവരാണ്. 27203 പേരാണ് ഒന്നാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതുന്നത്.
കോവിഡ് 19 ഭീതിയുടെ സാഹചര്യത്തിൽ യു.എ.ഇയിൽ സ്കൂളുകൾ അടച്ചെങ്കിലും എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ഇവിടെ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു. ഇൗ മാസം 26നാണ് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ അവസാനിക്കുന്നത്.
രണ്ടരമണിക്കൂറിനിടെ മണി മുഴങ്ങുന്നത് ഒമ്പത് തവണ
തിരുവനന്തപുരം: ആദ്യമായി എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഒന്നിച്ച് നടത്തുന്നതിനാൽ രണ്ടരമണിക്കൂറിനിടെ സ്കൂളുകളിൽ മണി മുഴങ്ങുന്നത് ഒമ്പത് തവണ. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നവർ ആറ് തവണ മണി മുഴങ്ങുന്നതിനും ഒരു തവണ ഇൻവിജിലേറ്ററുടെ അറിയിപ്പിനും ചെവികൊടുക്കേണ്ടിവരും.
പരീക്ഷക്കിടെയുള്ള മണിപ്രളയം വിദ്യാർഥികൾക്ക് അലോസരമായി മാറുമെന്ന ആശങ്കയും അധ്യാപകർ പങ്കുവെക്കുന്നുണ്ട്. നേരത്തേ ഹയർസെക്കൻഡറി പരീക്ഷ തനിച്ച് നടത്തിയ സമയത്തുണ്ടായിരുന്ന മണിമുഴക്കം ചിലത് ഒഴിവാക്കിയാണ് മൂന്ന് പരീക്ഷക്കും ഏകീകൃതരീതിയിൽ ബെൽ ടൈമിങ് കൊണ്ടുവന്നത്. ഹയർസെക്കൻഡറിയുടെ ബയോളജി പരീക്ഷയിൽ ബോട്ടണി, സുവോളജി വെവ്വേറെയാണ് ഉത്തരമെഴുതേണ്ടത്. ആദ്യം ഉത്തരമെഴുതേണ്ട ബോട്ടണിയുടെ സമയം അവസാനിക്കുേമ്പാൾ പേപ്പർ തിരികെ വാങ്ങാൻ മണി മുഴക്കിയിരുന്നു. ശേഷം സുവോളജിയുടെ സമയം സൂചിപ്പിക്കുന്നതിനും. ഏകീകൃത ബെൽ ടൈമിങ്ങിൽ ബയോളജി പരീക്ഷക്കായുള്ള മണി മുഴക്കുന്നത് സംബന്ധിച്ച് നിർദേശമില്ല.
മൂന്നു പരീക്ഷക്കും ബാധകമായ ഏകീകൃത ബെൽ ടൈമിങ് പ്രകാരം രാവിലെ ഒമ്പതരക്ക് ആദ്യ നീണ്ട ബെൽ മുഴങ്ങും. രണ്ടാമത്തെ ബെൽ 9.45നാണ്. തുടർന്ന് 10, 10.30, 11, 11.30, 12, 12.25, 12.30 എന്നീ സമയങ്ങളിലും മണിമുഴങ്ങും. എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുന്നതിനുള്ള ബെൽ 11.30നാണ്. എസ്.എസ്.എൽ.സി പരീക്ഷ മാത്രം നടക്കുന്ന സ്കൂളുകളിൽ 11.25ന് വാണിങ് ബെൽ കൂടിയുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.