എസ്.എസ്.എൽ.സി പരീക്ഷ: ക്ലാസിൽ 20 പേർ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ നടത്തിപ്പിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ മാർഗനിർദേശം പുറപ്പെടുവിച്ചു.
പരീക്ഷക്ക് മുമ്പ് സ്കൂളുകൾ അണുമുക്തമാക്കണം. വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കുെന്നന്ന് ഉറപ്പാക്കണം. ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം 20. കൂടുതൽ വിസ്തൃതിയുള്ള ഹയർ സെക്കൻഡറി ക്ലാസ്മുറികൾ പ്രയോജനപ്പെടുത്തണം.
കുട്ടികളെ കൂട്ടംചേരാൻ അനവദിക്കരുത്. മാസ്ക് ലഭ്യമാണെന്നും ശരിയായ രീതിയിൽ ധരിക്കുെന്നന്നും പരീക്ഷ ചീഫ് സൂപ്രണ്ടുമാർ ഉറപ്പാക്കണം. കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്വകാര്യവാഹനങ്ങൾ, പൊതുഗതാഗതം, സ്കൂൾ ബസ്, പി.ടി.എ ഒരുക്കുന്ന വാഹനം, സമീപ സ്കൂളുകളിലെ ബസ് തുടങ്ങിയവ ഉപയോഗപ്പെടുത്താം.
സര്‍വകലാശാല പരീക്ഷ ജൂണ്‍ ആദ്യവാരം
തിരുവനന്തപുരം: സർവകലാശാല പരീക്ഷ ജൂണ്‍ ആദ്യവാരം. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായി. സർവകലാശാല സ്ഥിതിചെയ്യുന്ന പ്രദേശം കൂടി കണക്കിലെടുത്താകണം തീയതി തീരുമാനിക്കേണ്ടത്.
വിദ്യാർഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. സര്‍വകലാശാല പരിധിക്ക് പുറെത്ത ജില്ലകളിലെ വിദ്യാർഥികള്‍ക്ക് അതത് ജില്ലകളില്‍ കേന്ദ്രങ്ങള്‍ അനുവദിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.