Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടം കുമിഞ്ഞു;...

കടം കുമിഞ്ഞു; തൊഴിലില്ലാപ്പട കൂടി

text_fields
bookmark_border
thomas-issac
cancel

തിരുവനന്തപുരം: സംസ്ഥാനത്തിെൻറ സാമ്പത്തികസ്ഥിതി അതിഗുരുതരാവസ്ഥയിലെന്ന്  സാ മ്പത്തികാവലോകനം. കേന്ദ്രം ജി.എസ്.ടി നടപ്പാക്കിയതും ഒപ്പം നോട്ടുനിരോധനവും മാന്ദ്യ വും സംസ്ഥാനത്തുണ്ടായ പ്രകൃതിദുരന്തങ്ങളുമാണ് തിരിച്ചടിക്ക് കാരണമായത്. 2018-19ൽ സംസ് ഥാനത്തിെൻറ കടബാധ്യത 2.35 ലക്ഷം കോടി കടന്നു. ആഭ്യന്തരകടം 1,50,991.03 കോടിയായി ഉയർന്നു. 11.43 ശതമ ാനമാണ് വർധന.

തൊഴിലന്വേഷകരുടെ എണ്ണം 2018ലെ 35.6 ലക്ഷത്തിൽനിന്ന് 37.5 ലക്ഷമായി ഉയർന ്നു. 34.24 ലക്ഷം പേർ പൊതുതൊഴിലന്വേഷകരും 3.20 ലക്ഷം പ്രഫഷനൽ യോഗ്യതയുള്ളവരുമാണ്. ഇവരി ൽ 23.70 ലക്ഷവും സ്ത്രീകളാണ്.
സംസ്ഥാനത്തിെൻറ നികുതിവരുമാനവും തനത് വരുമാനവും കുറഞ്ഞു. അതേസമയം, മൊത്തം ചെലവില്‍ വലിയ വർധനവന്നതായും ബജറ്റിന് മുന്നോടിയായി ധനമന്ത്രി ഡോ. തോമസ് െഎസക് നിയമസഭയിൽ സമർപ്പിച്ച 2019ലെ സാമ്പത്തിക അവലോകനം പറയുന്നു.

കൃഷിയിൽ ഇടിവ്
അടിസ്ഥാനരംഗമായ കാർഷിക മേഖല വീണ്ടും പിറേകാട്ടുപോയി. നെഗറ്റിവ് വളർച്ചയാണ് രേഖപ്പെടുത്തിയത്. 2.7ൽനിന്ന് മൈനസ് 0.5 ശതമാനത്തിലേക്കാണ് കാർഷിക വളർച്ച താഴ്ന്നത്. പ്രളയവും വിലത്തകർച്ചയുമാണ് കാരണം. നെൽകൃഷിയും െനല്ലുൽപാദനവും വർധിച്ചെങ്കിലും കുരുമുളക്, ഇഞ്ചി, പയർ, മഞ്ഞൾ, ഏലം, നേന്ത്രവാഴ, മരച്ചീനി അടക്കം മിക്ക വിളകളുടെയും കൃഷി മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞു.

കാര്‍ഷിക അനുബന്ധമേഖലകളുടെ നഷ്ടം 7,154 കോടി രൂപയാണ്. വിള ഉപമേഖലയില്‍ 89,600 ഹെക്ടറിലെ കൃഷിനാശംമൂലം 3,558 കോടി രൂപയുടെ നഷ്ടമുണ്ടായി.

വളർച്ച നിരക്ക് ഉയർന്നു; ദേശീയ വളർച്ചയെക്കാൾ ഉയർന്ന നിരക്ക്
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം വളർച്ചനിരക്ക് മെച്ചപ്പെടുത്തി. വ്യവസായം അടങ്ങുന്ന ദ്വിതീയ മേഖലയുടെ മികവിലാണ് കഴിഞ്ഞ വർഷത്തെ 7.3 ശതമാനത്തിൽനിന്ന് 7.5 ശതമാനമായി വളർച്ച നിരക്കുയർന്നത്.
ദേശീയ വളർച്ചയെക്കാൾ ഉയർന്ന നിരക്കാണിത്. എന്നാൽ, ആനുപാതികമായി തൊഴിലില്ലായ്മ കുറഞ്ഞില്ല.

മത്സ്യബന്ധനം, അക്വാകൾചർ, ഉൽപാദനം, വ്യാപാരം, ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, വിദ്യാഭ്യാസം-ആരോഗ്യം-പ്രഫഷനൽ സേവനങ്ങൾ തുടങ്ങിയവയാണ് അതിവേഗം വളർന്ന വ്യവസായങ്ങൾ. പ്രതിശീർഷ വരുമാനത്തിലും വളർച്ചയുണ്ട്.

റവന്യൂ വരുമാനത്തിെൻറ 71 ശതമാനവും ശമ്പളത്തിനും പെന്‍ഷനും കടംവീട്ടലിനുമാണ് ചെലവിടുന്നത്. നാണ്യവിളകളുടെ വിലയിടിവും കാര്‍ഷികവളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsThomas Issacmalayalam newsfinacial report
News Summary - State Financial report-Kerala news
Next Story