Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മയുടെ...

അമ്മയുടെ ചുമലിൽനിന്ന് കുഞ്ഞിനെ  തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി

text_fields
bookmark_border
അമ്മയുടെ ചുമലിൽനിന്ന് കുഞ്ഞിനെ  തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി
cancel

കക്കോടി: അമ്മയുടെ ചുമലിൽനിന്ന് ഒരു വയസ്സായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കക്കോടി ചെലപ്രം കയർ സൊസൈറ്റിക്കു സമീപം വടക്കേപുനത്തിൽ ബിജീഷിെൻറ മകൾ ഒരു വയസ്സുകാരി ആത്മികയെയാണ് മാതാവ് അപർണയുടെ ചുമലിൽനിന്ന് അജ്ഞാതൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഞായറാഴ്ച രാവിലെ 11.30ന് വീടിന് പിറകിൽ കുട്ടിയെ എടുത്ത് നിൽക്കുന്നതിനിടെ പിന്നിലൂടെ എത്തിയ അജ്ഞാതൻ ബലാൽക്കാരമായി കുട്ടിയെ എടുത്തുകൊണ്ടുപോകുകയായിരുന്നു. കുട്ടി കരയാതിരിക്കാൻ വായ പൊത്തിപ്പിടിച്ചിരുന്നതായി അപർണ പറഞ്ഞു. 

സമീപത്തെ ഭർതൃസഹോദരെൻറ വീട്ടിലേക്ക് ഒാടി അപർണ ഒച്ചവെച്ചതോടെ കുട്ടിയെ വീടിനുപിറകിലെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവത്രെ. പിടിവലിക്കിടയിൽ അപർണയുടെയും കുഞ്ഞിെൻറയും കഴുത്തിലെ ചെയിൻ പൊട്ടി. സമീപത്തെ വീട്ടിലെ മുതിർന്നവരും ബന്ധുക്കളും നരിക്കുനിയിലെ ബന്ധുവിെൻറ വിവാഹത്തിന് പോയിരുന്നതിനാൽ വീടുകളിലൊന്നും ആളുകൾ ഉണ്ടായിരുന്നില്ല. ബിജീഷ്-അപർണ ദമ്പതികളുടെ ഏക മകളാണ് ആത്മിക. 

എലത്തൂർ എസ്.െഎ കെ. മുരളീധരെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അപർണയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. ഇതര സംസ്ഥാന തൊഴിലാളികളാണെന്ന സംശയത്തിൽ മൂന്നുപേരെ തിരിച്ചറിയാൻ വീട്ടിലെത്തിച്ചെങ്കിലും അവരല്ലെന്ന് അപർണ പറഞ്ഞു. കറുത്ത് ഉയരം കുറഞ്ഞ, പാൻറ്സ് ധരിച്ച ആളാണത്രെ എത്തിയത്. വീട്ടിൽ ആളില്ലെന്നറിഞ്ഞ് ആഭരണം കവരാനുള്ള ശ്രമമാകാമെന്നാണ് പൊലീസ് കരുതുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsChild Kidnapping Case
News Summary - Stranger tro to Kidnap Child From Mom's Hand - Kerala News
Next Story