മൊഫിയക്ക് നീതി തേടി സമരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തീവ്രവാദബന്ധം ആരോപിച്ച് പൊലീസ്
text_fieldsആലുവ സി.ഐയെ ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആലുവ പൊലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ (ഫയൽ ചിത്രം)
ആലുവ: മൊഫിയക്ക് നീതിതേടി സമരം ചെയ്തതിന് അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ആരോപണവുമായി പൊലീസ്. ഡി.ഐ.ജിയുടെ കാർ ആക്രമിച്ചെന്ന കേസിലാണ് പ്രതികളുടെ തീവ്രവാദ ബന്ധം അന്വേഷിക്കുന്നതിനടക്കം പൊലീസ് കസ്‌റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആരോപണം കോടതിയിൽ പൊലീസിന് വിനയായി.
പൊതുപ്രവർത്തകർക്കെതിരെ മനപ്പൂർവം വിരോധം വെച്ച് തീവ്രവാദ ബന്ധം ആരോപിച്ചതാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.വൈ. ടോമി വാദിച്ചു. ഇതേ സംഭവത്തിൽ ജാമ്യമില്ലാത്ത മൂന്ന് കേസ് ഉണ്ടെങ്കിലും ഈ കേസിൽ മാത്രമാണ് പൊലീസ് തീവ്രവാദ ബന്ധം ആരോപിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതോടെ മജിസ്ട്രേറ്റ് മൂന്നുകേസിലെ എഫ്.ഐ.ആർ പരിശോധിക്കുകയും സാഹചര്യം വിലയിരുത്തി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് 63,700 രൂപ ജാമ്യത്തുക കെട്ടി വെച്ചുള്ള ജാമ്യം അനുവദിക്കുകയും ചെയ്തു.
തീവ്രവാദ ആരോപണം പ്രതിഷേധാർഹം - എം.എൽ.എ
പൊലീസിെൻറ റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾ തീവ്രവാദ ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. ഈ രീതിയിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയ പൊലീസിനെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യരീതിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രസ്ഥാനത്തെയും അതിെൻറ പ്രവർത്തകരെയും അവഹേളിക്കുകയാണ് റിമാൻഡ് റിപ്പോർട്ടിലൂടെ ചെയ്തത്. ഈ തീവ്രവാദബന്ധം റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചത് സർക്കാറിെൻറ അറിവോടുകൂടിയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. എസ്.പിയെ ഫോണിൽ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.