Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീന്തൽക്കുളത്തിൽ...

നീന്തൽക്കുളത്തിൽ വിദ്യാർഥിയുടെ മരണം: അന്വേഷണം വേണമെന്ന് ആവശ്യം

text_fields
bookmark_border
calicut university
cancel

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിലെ നീന്തൽക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷനും യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയനും ശനിയാഴ്ച വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിന് പരാതി നൽകി.

സർവകലാശാല നിയമങ്ങളെല്ലാം മേലധികാരികളുടെ മൗനാനുവാദത്തോടെ ധിക്കരിക്കുന്നത് അവകാശമായി കരുതുന്ന ഒരു വിഭാഗം ഭരണാനുകൂല വിദ്യാർഥി സംഘടനയും അതിന് ഒത്താശ ചെയ്യുന്ന അധികാരികളുടെ നിലപാടുകളുമാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്ന് നേതാക്കൾ പറഞ്ഞു.

പരീക്ഷഭവനിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാരനെ കൈയേറ്റം ചെയ്ത ക്രിമിനലുകൾക്കെതിരെ ഒരുനടപടിയും എടുക്കാത്തതാണ് കുറ്റകൃത്യങ്ങൾ കാമ്പസിൽ ആവർത്തിക്കാൻ കാരണം. സർവകലാശാല അധികൃതർക്ക് ഷെഹാന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സ്റ്റാഫ് ഓർഗനൈസേഷൻ, സോളിഡാരിറ്റി ഓഫ് എംപ്ലോയീസ് ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universityswimming pool death
News Summary - Student's death in swimming pool: Demands Judicial Investigation
Next Story