ഗെയിൽ പദ്ധതിയെ പിന്തുണച്ച് കാന്തപുരം VIDEO
text_fieldsകുന്ദമംഗലം: ഗെയിൽ പൈപ്പ് ൈലൻ പദ്ധതിയെ പിന്തുണച്ച് അഖിേലന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ലക്ഷകണക്കിന് ജനങ്ങൾക്ക് വികസനം കൊണ്ടുവരാൻ വേണ്ടി പതിനായിരങ്ങൾ കുറച്ച് ബുദ്ധിമുട്ടേണ്ടി വരുമെന്ന് കാന്തപുരം പറഞ്ഞു. ജനങ്ങൾ ഭൂമി വിട്ടുകൊടുക്കുകയും കെട്ടിടങ്ങൾ പൊളിച്ചു നൽകുകയും വേണം. ഭൂമി നൽകില്ലെന്ന് പറഞ്ഞാൽ നാട്ടിൽ വികസനം ഉണ്ടാകില്ലെന്നും കാന്തപുരം വ്യക്തമാക്കി. കാരന്തൂർ മർകസ് റൂബി ജൂബിലിയോട് അനുബന്ധിച്ച് നടന്ന ‘വികസനത്തിന്റെ ജനപക്ഷം’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനരംഗത്ത് ഗെയിൽ പദ്ധതിമൂലം കേരളത്തിന് മികച്ച ഗുണം ലഭിക്കുമെന്നും നന്ദിഗ്രാമിൽ സംഭവിച്ചതുപോലൊരു പിശക് ഇവിെട ആവർത്തിക്കില്ലെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നന്ദിഗ്രാമിൽ ഞങ്ങൾക്ക് പിശകുപറ്റിയിട്ടുണ്ട്. അത് മനസ്സിലാക്കിത്തന്നെയാണ് നടപടികൾ സ്വീകരിക്കുന്നത്. ഗെയിൽ പൈപ്പിടൽമൂലം ബുദ്ധിമുട്ടുള്ളവരുണ്ടാകാം. കേരളത്തിെൻറ ഉൗർജ ഉൽപാദനരംഗത്ത് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പദ്ധതിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കി യാഥാർഥ്യ ബോധത്തോടെ പ്രശ്നം പരിശോധിച്ച് പരിഹാരം കാണുന്ന ഒരു സർക്കാർ കേരളത്തിലുണ്ട്. ആവശ്യമായ നഷ്ടപരിഹാരം നൽകി ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ആരെയും ശത്രുവായി കാണുന്നില്ലെന്നും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച് മുന്നേറുന്നതിന് സർക്കാറിന് എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും ജയരാജൻ പറഞ്ഞു.
ഇരകളില്ലാത്ത വികസനമാണ് നടത്തേണ്ടതെന്ന് ഇടതു ചിന്തകൻ ഡോ. ആസാദ് ചൂണ്ടിക്കാട്ടി. ആസൂത്രണത്തോടെയുള്ള വികസനമാണ് വേണ്ടത്. വികസനത്തിെൻറ ആദ്യപരിഗണന അവിടെയുള്ള സാധാരണ മനുഷ്യരാവണം. ഗെയിൽ പൈപ്പ് ലൈനിന്റെ സഞ്ചാരപാത മാറ്റണമെന്നും ഡോ. ആസാദ് ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.