Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്ദനിയുടെ അപേക്ഷ...

മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

text_fields
bookmark_border
abdul nasar madani
cancel

ന്യൂഡല്‍ഹി: മൂത്തമകൻ ഉമർ മുഖ്താറിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിർ മഅ്ദനി സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. യാത്രാനുമതി നിഷേധിച്ച ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് മഅ്ദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പൊലീസ് അകമ്പടി വരുന്നതിന്‍റെ 20 ലക്ഷം രൂപയുടെ ചെലവ് മഅ്ദനി വഹിക്കണമെന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

വിവാഹവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് എട്ടിനും 20നുമിടയിൽ കൊല്ലം, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ പെങ്കടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണം. ആഗസ്റ്റ് ഒന്നു മുതൽ ഏഴുവരെ മാതാവിനെ കാണാന്‍ ജാമ്യം അനുവദിച്ച് ജൂലൈ 24ന് ഉത്തരവിട്ട സി.ബി.െഎ കേസുകൾക്കുള്ള കോടതി ഒമ്പതിന് തുടങ്ങുന്ന മകെൻറ വിവാഹചടങ്ങിൽ പെങ്കടുക്കാനും രോഗിയായ പിതാവിനെ കാണാനും അനുമതി നിഷേധിച്ചിരിക്കുകയാണെന്നും അപേക്ഷയിൽ പറയുന്നു. 

മകെൻറ വിവാഹത്തിൽ പെങ്കടുക്കാൻ പിതാവിനെ അനുവദിക്കാത്തത് വേദനാജനകമാണ്. തെൻറ സാന്നിധ്യം ഒഴിച്ചു കൂടാനാവാത്തതാണ്. നാല് മാസത്തിനകം വിചാരണ നടപടി പൂർത്തിയാക്കാമെന്ന് 2014 നവംബറിൽ കർണാടക സർക്കാർ സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് ഇതുവരെ പുർത്തീകരിച്ചില്ലെന്നും വിചാരണ തുടരുകയാണെന്നും പ്രശാന്ത് ഭൂഷൺ, ഹാരിസ് ബീരാന്‍ എന്നിവര്‍ മുഖേന സമർപ്പിച്ച ഹരജിയിൽ മഅ്ദനി ചൂണ്ടിക്കാട്ടി.

ബംഗളൂരു സ്‌ഫോടനക്കേസില്‍ 31ാം പ്രതിയായ മഅ്ദനിക്ക് നഗരം വിട്ടുപോവരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച ശേഷം മൂന്നുതവണ കേരളം സന്ദര്‍ശിച്ചപ്പോഴൊന്നും ജാമ്യവ്യവസ്ഥ ലംഘിക്കുന്ന പ്രവർത്തനമുണ്ടായിട്ടില്ല. നിലവില്‍ ജാമ്യത്തിലായതിനാല്‍ വ്യവസ്ഥകളില്‍ ഇളവ് മാത്രമാണ് ചോദിക്കുന്നത്. അത് വിചാരണയെ ബാധിക്കില്ല. മുമ്പ് മകളുടെ കല്യാണത്തിന് പങ്കെടുക്കാന്‍ കോടതി അനുവദിച്ചിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madanikerala newsmalayalam newsbail applicationsupreme court
News Summary - Supreme Court decided to hear the bail application of Coimbatore blast case accused Abdul Nazeer Madani on Monday kerala-news
Next Story