അതിരൂപത ഭൂമി ഇടപാട്; തെരുവിലിറങ്ങാൻ മടിക്കില്ലെന്ന് സിനഡിന് വിശ്വാസികളുടെ മുന്നറിയിപ്പ്
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിഷയത്തിൽ കൃത്യമായ നടപടിയ ുണ്ടായില്ലെങ്കിൽ തെരുവിലിറങ്ങാൻ മടിക്കില്ലെന്ന് വ്യക്തമാക്കി സിനഡിന് വിശ്വാസിക ളുടെ മുന്നറിയിപ്പ്. സ്ഥിരം സിനഡ് അംഗങ്ങളെയും കൂരിയ മെത്രാനെയും നേരിൽകണ്ട് സമർപ്പി ച്ച നിവേദനത്തിലാണ് ഇത് വ്യക്തമാക്കിയത്. തങ്ങൾ വീണ്ടും തെരുവിലിങ്ങിയാൽ സഭയുടെ മു ഖം വികൃതമാകും. അതിന് വഴിവെക്കാതെ ഭൂമി കച്ചവടത്തിൽ അതിരൂപതക്കുണ്ടായ ധാർമികവും ഭൗ തികവുമായ നഷ്ടം നികത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
രൂപതക്ക് നഷ്ടമായ 91.40 കോടി രൂപ തിരിച്ച് ലഭിക്കാനുള്ള നടപടിയുണ്ടാകണം. ധാർമികമായ നഷ്ടം കണക്കാക്കാവുന്നതിനും അപ്പുറത്താണ്. അത് നികത്തുന്നതിന് വത്തിക്കാൻ നിയോഗിച്ച കമീഷൻ റിപ്പോർട്ടുകൾ ഉടൻ പ്രസിദ്ധപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും വേണം.
ഈ വിഷയം ചർച്ചചെയ്യുമ്പോൾ കർദിനാൾ ജോർജ് ആലഞ്ചേരി സിനഡിെൻറ അധ്യക്ഷനായിരിക്കുന്നത് അനുചിതമാണെന്നും അവർ വ്യക്തമാക്കി. ഇനിയും ഇത്തരം സംഭവങ്ങൾ സഭയിൽ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കണം. രൂപതയിലെ ക്രയവിക്രയങ്ങൾക്ക് ടെൻഡർ വിളിക്കൽ, പരസ്യപ്പെടുത്തൽ, ലേലം ചെയ്യൽ തുടങ്ങിയ കൃത്യമായ ചട്ടങ്ങളും നടപടിക്രമങ്ങളും രൂപവത്കരിക്കണം.
അതിരൂപതയിലെ ക്രയവിക്രയങ്ങൾ പാസ്റ്ററൽ കൗൺസിലിെൻറയും പ്രസ്ബിറ്ററി കൗൺസിലിെൻറയും തീരുമാനങ്ങൾക്കും പരിശോധനകൾക്കും വിധേയമായിരിക്കണം. രൂപതയുടെ വരവുചെലവ് കണക്കുകൾ എല്ലാ മാസവും പ്രസിദ്ധപ്പെടുത്തുകയും ത്രൈമാസക്കണക്കുകൾ പാസ്റ്ററൽ കൗൺസിലിലും പ്രസ്ബിറ്ററൽ കൗൺസിലിലും വായിച്ച് പാസാക്കുകയും വേണം.
പുറത്താക്കിയ ബിഷപ് ജോസ് പുത്തൻവീട്ടിലിനെ മുമ്പ് വഹിച്ചിരുന്ന സ്ഥാനത്തും ബിഷപ് സെബാസ്റ്റ്യൻ എടയന്ത്രത്തിെന അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റിവ് ആർച് ബിഷപ്പായും നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജെരാർദ്, കെ.സി.വൈ.എം അതിരൂപത പ്രസിഡൻറ് സൂരജ്, അൽമായ മുന്നേറ്റം കൺവീനർ അഡ്വ. ബിനു എന്നിവർ ഒപ്പിട്ട നിവേദനം അവരോടൊപ്പം മറ്റ് അൽമായരും ചേർന്നാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.