അധ്യാപക സംവരണ അട്ടിമറി: ചർച്ച ആവശ്യപ്പെട്ട് ബിനോയ് വിശ്വം
text_fieldsന്യൂഡൽഹി: സർവകലാശാലകളിലെ അധ്യാപക നിയമത്തിൽ യു.ജി.സി കൊണ്ടുവന്ന പുതിയ ഫോർമുല പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന സംവരണം അട്ടിമറിക്കുന്നതാണെന്നും പഴയ 200 പോയൻറ് സംവിധാനം നിലർത്തണമെന്നും ആവശ്യപ്പെട്ട് രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിന് ബിനോയ് വിശ്വം എം.പി നോട്ടീസ് നൽകി.
സർവകലാശാലകളിലെ മൊത്തം അധ്യാപകരുടെ എണ്ണം കണക്കാക്കി സംവരണം തീരുമാനിക്കുന്നതിനു പകരം ഓരോ ഡിപ്പാർട്മെൻറിനെയും പ്രത്യേക യൂനിറ്റുകളായി കണക്കാക്കി അവക്ക് പ്രത്യേകമായി സംവരണാനുപാതം നിശ്ചയിക്കുന്നതാണ് യു.ജി.സിയുടെ പുതിയ ഫോർമുല.
ഇത് നടപ്പായാൽ ഭൂരിപക്ഷം സർവകലാശാലകളിലും എസ്.സി, എസ്.ടി, ഒ.ബി.സി സംവരണ തസ്തികകൾ ഇല്ലാതാകും. യു.ജി.സിയുടെ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു.
2017 ഏപ്രിലിൽ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിെൻറ മറവിലായിരുന്നു യു.ജി.സി നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.