ഉമ്മൻ ചാണ്ടിയും കൂട്ടരും മാപ്പ് പറയണം –ടി.എച്ച്. മുസ്തഫ
text_fieldsനെടുമ്പാശ്ശേരി: ഐ.എസ്.ആർ.ഒ ചാരക്കേസിെൻറ പേരിൽ കെ.കരുണാകരനെ കണ്ണീരുകുടിപ്പിച്ചവർ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലെങ്കിലും പൊതുജനത്തോട് മാപ്പ് പറയാൻ തയാറാകണമെന്ന് മുൻ മന്ത്രി ടി.എച്ച്. മുസ്തഫ. ഓരോരോ കാരണം പറഞ്ഞ് കരുണാകരൻ മന്ത്രിസഭയിൽനിന്ന് ആദ്യം ഉമ്മൻ ചാണ്ടി രാജിെവച്ചു. പിന്നീട് സി.കെ. വിശ്വനാഥനും രാജി നൽകി. അധികാരത്തിൽനിന്ന് പുറത്താക്കാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നപ്പോഴാണ് അവസാനം ഐ.എസ്.ആർ.ഒ ചാരക്കേസുണ്ടാക്കിയതെന്ന് ഒരുകാലത്ത് കരുണാകരെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുസ്തഫ ‘മാധ്യമ’ത്തോട് പറഞ്ഞു.
രമേശ് ചെന്നിത്തലയും മറ്റും അന്ന് ആത്മാർഥമായി കരുണാകരനെ പിന്തുണച്ചിരുന്നെങ്കിൽ അദ്ദേഹം ഇത്രയേറെ വിഷമിക്കില്ലായിരുന്നു. കരുണാകരനെതിരെ കൂടുതൽ നേതാക്കൾ രംഗത്തുവന്നതിനുപിന്നിൽ പത്മജക്കും കെ.മുരളീധരനും പങ്കുണ്ട്. ഇരുവരും കരുണാകരനെ തെറ്റായി പലതും ധരിപ്പിക്കുകയായിരുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസിനുപിന്നിൽ കളിച്ച അഞ്ച് പേരെക്കുറിച്ച് തനിക്ക് അറിയാമെന്ന് പറയുന്ന പത്മജ അവരുടെ പേര് വിവരം വെളിപ്പെടുത്താൻ മടിക്കരുതെന്നും മുസ്തഫ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.