Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് തൃശൂരിൽ; 360 ദിവസം പിന്നിടുേമ്പാഴും വട്ടംകറക്കി വൈറസ്
cancel
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്ത് ആദ്യമായി...

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് തൃശൂരിൽ; 360 ദിവസം പിന്നിടുേമ്പാഴും വട്ടംകറക്കി വൈറസ്

text_fields
bookmark_border

തൃശൂർ: ജനജീവിതം നിശ്ചലമായ 360 ദിവസങ്ങൾ. മനുഷ്യൻ ഏറെ നിസ്സാരനാണെന്ന തിരിച്ചറിവ് നൽകിയ വർഷം. രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ജില്ലയാണ് തൃശൂർ. വൈറസ് പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ പഠനത്തിന് പോയ വിദ്യാർഥിനിയായിരുന്നു ആദ്യ രോഗി. 2020 ജനുവരി 27ന് തൃശൂര്‍ ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍. ജനുവരി 30ന് ഫലം പോസറ്റിവ്. വിവരമറിഞ്ഞയുടൻ അർധരാത്രിയോടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മറ്റു മന്ത്രിമാരും മെഡിക്കല്‍ ടീമും തൃശൂർ ഗവ. മെഡിക്കൽ കോളജിലെത്തി. അന്ന് പുലർച്ച ഒന്നരയോടെ വാർത്തസമ്മേളനം. 31ന് പലർച്ച അഞ്ചിന് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനം. ഉറക്കമില്ലാത്ത രാവായിരുന്നു തൃശൂരിനും ഒപ്പം ആരോഗ്യമന്ത്രിക്കും മെഡിക്കൽ സംഘത്തിനും.

തുടർന്ന് 19 ദിവസം കഴിഞ്ഞതോടെ വിദ്യാർഥിനി മെഡിക്കൽ കോളജ് വിട്ടു. എന്നാല്‍, ഇപ്പോള്‍ പെണ്‍കുട്ടി സന്തോഷവതിയാണ്. വുഹാനിലേക്ക് പോകാന്‍ കഴിഞ്ഞില്ലെങ്കിലും ഓണ്‍ലൈന്‍ മെഡിക്കല്‍ പഠനം തുടരുകയാണ്. പഴുതടച്ച തുടർ നടപടികൾക്ക് പിന്നാലെ ജില്ലയിൽ രണ്ടാം കോവിഡ് ബാധ മാർച്ച് 12നാണ് റിപ്പോർട്ട് ചെയ്തത്. ഖത്തറിൽനിന്ന് എത്തിയ യുവാവിനായിരുന്നു രോഗം. ഇറ്റലിയിൽനിന്ന് എത്തിയവർെക്കാപ്പം നടത്തിയ വിമാനയാത്രയാണ് കൂളിമുട്ടം സ്വദേശിക്ക് വിനയായത്. തുടർന്ന് പതുക്കെ പതുക്കെ കോവിഡ് പ്രതിദിന നിരക്ക് ഉയരുകയായിരുന്നു.

ജൂൺ 11 വരെ 202 കേസുകളുണ്ടായതാണ്. ജൂൈലയിൽ വ്യാപനം കൂടി. 12ഒാടെ രോഗികൾ 622 ആയി. ജൂലൈ 24ന് 1024 കടന്നു. ഒക്ടോബറിലെ 26,127 പേരാണ് ഒരുമാസത്തെ കൂടിയ രോഗികൾ. ഒക്ടോബർ പത്തിലെ പ്രതിദിന ബാധയിൽ ഏറ്റവും കൂടുതൽ. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 86,148 ആണ്. രോഗമുക്തർ 80,789 പേരും. നിലവിലെ 4992 രോഗികളാണ് ചികിത്സ നേടുന്നത്. ഇതിൽ 3538 പേർ വീടുകളിലാണ് കഴിയുന്നത്. ജില്ലയിൽ ഇപ്പോൾ 30 കോവിഡ് ചികിത്സ കേന്ദ്രങ്ങളാണുള്ളത്.

നവംബറിന് പിന്നാലെ ഡിസംബറിലും രോഗികൾ കുറവായിരുന്നു. പല ദിനങ്ങളിലും കോവിഡ് ബാധിതരേക്കാൾ രോഗമുക്തർ കൂടിയ സാഹചര്യവുമുണ്ടായി. പേക്ഷ, പുതുവർഷത്തിന് പിന്നാലെ വീണ്ടും കോവിഡ് ബാധ ജില്ലയിലും കയറുകയാണ്. വാക്സിൻ വന്നതോടെ പ്രതിരോധമായെന്ന തെറ്റിദ്ധാരണയാണ് പ്രശ്നം. ജില്ലയിലെ ജനത്തിന് വാക്സിൻ നൽകാൻ ചുരുങ്ങിയത് എട്ടുമാസം വേണ്ടി വരുമെന്നാണ് കലക്ടർ എസ്. ഷാനാവാസ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ ജാഗ്രത കൈവിടരുത്. സാധാരണ ജീവതത്തിലേക്ക് വരാൻ ഇനിയും കാത്തിരിക്കുക തന്നെയാണ് വേണ്ടത്.

മരിച്ചത് 383 പേർ; പത്ത് ആത്മഹത്യ

ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 383 പേർ. 120 പേർ മരിച്ച നവംബറിലാണ് കൂടുതൽ. ആകെ മരിച്ച 383ൽ 260 പേർ പുരുഷന്മാരും 117 പേർ സ്ത്രീകളുമാണ്. ആദ്യഘട്ടം കോവിഡ് ഫലപ്രദമായി നേരിട്ട ജില്ലയിൽ രോഗികളുടെ കുതിച്ചുചാട്ടം വളരെ പെട്ടെന്നായിരുന്നു. ഒപ്പം കോവിഡ് മരണത്തിലും ഗണ്യമായ വർധന രേഖപ്പെടുത്തിത്തുടങ്ങി. േമയ് 21ന് മഹാരാഷ്ട്രയിൽനിന്ന് എത്തിയ ഖദീജക്കുട്ടിയുടേതാണ് ജില്ലയിലെ ആദ്യ മരണം. യാത്രക്കിടെ ചാവക്കാട്ടെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴായിരുന്നു ഖദീജക്കുട്ടിയുടെ മരണം. 103 വയസ്സുള്ള ആലപ്പാട് സ്വദേശി പരീദിേൻറതാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഉയർന്ന പ്രായത്തിലുള്ള മരണം. 25 വയസ്സുള്ള ഒരാളും മരണത്തിന് കീഴടങ്ങി.

കോവിഡ് അല്ലാതെ മറ്റൊരു രോഗവുമില്ലാതിരുന്ന പത്തുപേരാണ് മരിച്ചത്. 90 വയസ്സിന് മുകളിൽ ഏഴുപേരും 80നും 90നും ഇടയിൽ 58 പേരും 71നും 80നും ഇടയിൽ 99 പേരും 61നും 70നും ഇടയിൽ 115 പേരും 51നും 60നും ഇടയിൽ 57 പേരും 50 വയസ്സിന് താഴെയുള്ള 41 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരിച്ചവരിൽ 287 പേരും അതി ഗുരുതരമായ മറ്റു രോഗങ്ങൾ ഉള്ളവരായിരുന്നു. ഡിസംബറിൽ മാത്രം 83 പേർ മരിച്ചു. ജനുവരിയിൽ 52 പേരാണ് മരിച്ചത്. ഇതിന് പുറമെ ജില്ലയിലെ വിവിധ ആശുപത്രികളിലായി പത്തോളം കോവിഡ് രോഗികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്.

വിടാതെ കോവിഡാനന്തര പ്രശ്‌നങ്ങൾ

ജില്ലയിൽ കോവിഡ് രോഗമുക്തർ 80,789 പിന്നിടുേമ്പാൾ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ഏറെയാണ്. പല രോഗികളെയും പിടിച്ചുലച്ചു. ഇപ്പോഴും സാധാരണ നിലയിലേക്ക് എത്താത്തവരാണ് അധികവും. മൂന്നാഴ്ച മുതൽ മൂന്നുമാസം വരെ കോവിഡിെൻറ ശേഷിപ്പുകൾ ശരീരത്തിൽ നിലനിൽക്കുന്നുവെന്നാണ് വിദഗ്ധർ. ശ്വാസകോശം, ഹൃദയം, കരൾ, വൃക്കകൾ, തലച്ചോറ്, ദഹനവ്യവസ്ഥ എന്നിവിടങ്ങളിലാണ് കോവിഡാനന്തര പ്രശ്‌നങ്ങൾ ഏറെ അനുഭവവപ്പെടുന്നത്. ചുമ, ശ്വാസംമുട്ടൽ, മണം അറിയാതിരിക്കൽ, ക്ഷീണം, ശരീരവേദന, സന്ധികളിലെ വേദന, വിശപ്പില്ലായ്മ, ഓക്കാനം, വയറിളക്കം എന്നീ ലക്ഷണങ്ങൾ പലരിലും കാണുന്നുണ്ട്. നേരേത്ത ആസ്തമ അടക്കം ശ്വാസകോശ രോഗങ്ങൾ ഉള്ള കോവിഡ് ബാധിതരിൽ ചുമ, ശ്വാസംമുട്ടൽ എന്നീ പ്രശ്‌നങ്ങൾ നീണ്ടു നിൽക്കുന്നു.

ന്യുമോണിയ ഉള്ള കോവിഡ് രോഗികളിലും ശ്വാസകോശ പ്രശ്‌നങ്ങൾ കാണുന്നു. എങ്കിലും ഇതൊക്കെ ചികിത്സിച്ചു മാറ്റാൻ കഴിയും. വിശപ്പില്ലായ്മ, ശാരീരിക ക്ഷീണം എന്നിവ പലരും അനുഭവിച്ചു. സന്ധിവേദനയുള്ളവരെ വേദനാസംഹാരികളുടെ ചെറിയ ഡോസിൽ സുഖപ്പെടുത്താനാവും. രോഗ പ്രതിരോധം കൂട്ടാൻ നല്ല ഭക്ഷണവും വിറ്റാമിൻ ഗുളികകളും സഹായകരമാവും. കോവിഡാനന്തര ചികിത്സക്കായി പ്രത്യേകം ഒ.പികളും ആശുപത്രികളിൽ പ്രവർത്തിക്കുന്നുണ്ട്.

വാക്സിൻ നൽകിയത് 11,276 പേർക്ക്

തൃശൂർ: ഇതുവരെ ജില്ലയിൽ കോവിഡ് വാക്സിൻ നൽകിയത് 11,276 ആരോഗ്യ പ്രവർത്തകർ. ആഴ്ചയിൽ നാലു ദിവസമാണ് വാക്‌സിൻ നൽകുന്നത്. ഒമ്പത് കേന്ദ്രങ്ങളിൽ പ്രതിദിനം 100 പേർക്ക് വീതമാണ് വാക്സിൻ നൽകുക. 23 ദിവസംകൊണ്ട് ആദ്യ ഡോസ് നൽകുന്നത് പൂർത്തിയാക്കാനാവും. രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം ആദ്യം നൽകിയ മുൻഗണനാക്രമത്തിൽ നൽകും. ജില്ലയിൽ സർക്കാർ സ്വകാര്യ മേഖലകളിലായി 35000ത്തോളം ആരോഗ്യ പ്രവർത്തകരാണ് ആദ്യം വാക്സിനായി രജിസ്റ്റർ ചെയ്തതെങ്കിലും ഇപ്പോഴത് അരലക്ഷത്തോളം പേരായി കൂടി. പാർശ്വഫലങ്ങൾ കുറഞ്ഞത് സ്വകാര്യ മേഖലയിൽ പിന്നാക്കം നിന്ന ആരോഗ്യ പ്രവർത്തകർ വാക്സിനായി ഓൺലൈൻ രജിസ്ട്രേഷർ നടത്തിയത്. ജില്ലക്ക് ആദ്യഘട്ടത്തിൽ ലഭിച്ചത് 37,640 ഡോസ് വാക്സിനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newscovid
Next Story