ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ചാനൽ ചർച്ചയിലെ പരാമർശങ്ങളുടെ പേരിൽ സിനിമസംവിധായികയും നടിയുമായ ലക്ഷദ്വീപ് സ്വദേശിനി ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾക്ക് സ്റ്റേയില്ല. ചാനല്‍ ചര്‍ച്ചക്കിടെ 'ജൈവായുധം' എന്ന് അബദ്ധത്തിൽ പരാമർശിച്ചതിൽ സമൂഹ മാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ചിട്ടും കവരത്തി പൊലീസ് കേസെടുത്തത് ദുരുദ്ദേശ്യപരമാണെന്നും എഫ്.ഐ.ആറും തുടർ നടപടികളും റദ്ദാക്കണമെന്നുമുള്ള ആയിഷ സുൽത്താനയുടെ ഹരജിയിലെ ഇടക്കാല ആവശ്യമാണ് ജസ്റ്റിസ് അശോക് മേനോൻ നിരസിച്ചത്.
ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. കേസിൽ ഇവർക്ക് നേരേത്ത മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതേതുടർന്നാണ് കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് പുതിയ ഹരജി നൽകിയത്.
അന്വേഷണം പ്രാഥമികഘട്ടത്തിലാെണന്നും തെളിവുകളും മറ്റും ശേഖരിക്കാന്‍ പ്രോസിക്യൂഷന് കൂടുതല്‍ സമയം അനുവദിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനിെട, ലക്ഷദ്വീപ് ഭരണകൂടത്തിന് വിശദീകരണം നൽകാമെന്നും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു.
കേസ് പരിഗണിക്കുന്നത് നീട്ടിയ കാലയളവിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആയിഷയുടെ അഭിഭാഷകെൻറ ആവശ്യമാണ് കോടതി നിരസിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.