![covid covid](https://www.madhyamam.com/h-upload/2021/08/20/1149366-covid.webp)
കോവിഡാനന്തര സൗജന്യചികിത്സ ഒഴിവാക്കിയതിന് പിന്നിൽ ധനവകുപ്പിന്‍റെ നിലപാട്
text_fieldsതിരുവനന്തപുരം: എ.പി.എൽ വിഭാഗത്തിന് കോവിഡാനന്തര സൗജന്യചികിത്സ ഒഴിവാക്കിയ നടപടി ധനവകുപ്പിെൻറ നിലപാടിനെ തുടർന്ന്. ആരോഗ്യവകുപ്പ് തുടക്കത്തിൽ ഉന്നയിച്ച എതിർപ്പ് മറികടന്നാണ് ഉത്തരവ് വന്നത്.
സൗജന്യചികിത്സ തുടരാനാകില്ലെന്ന നിലപാട് ധനവകുപ്പ് ഉന്നതർ സ്വീകരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
എ.പി.എൽ വിഭാഗത്തിന് ദിവസം 750 രൂപ മുതൽ 2000 രൂപ വരെ കിടക്കക്ക് ഈടാക്കാനാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി നൽകി. അതേസമയം ചികിത്സക്ക് പണം ഇൗടാക്കുന്നതിനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.
ഇനി മുതൽ കാസ്പ് ചികിത്സ കാർഡ് ഉള്ളവർക്കും, ബി.പി.എൽ കാർഡുകാർക്കും മാത്രമായിരിക്കും സൗജന്യ ചികിത്സ ലഭിക്കുക. കോവിഡാനന്തര ചികിത്സക്ക് സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സക്കുന്നവർ ജനറൽ വാർഡിൽ ദിനംപ്രതി 750 രൂപയും, എച്ച്.ഡി.യുവിൽ 1250 രൂപയും, ഐ.സി.സി.യുവിൽ 1500 രൂപയും, വെൻറിലേറ്റർ ഐ.സി.യുവിൽ 2000 രൂപയും വീതം അടക്കണം.
കോവിഡിനെ തുടർന്ന് ചിലരിൽ കാണുന്ന ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കോർമൈക്കോസിസ് അടക്കമുള്ള രോഗങ്ങളുടെ ചികിത്സക്കും ഇനി പണം അടക്കണം. ശസ്ത്രക്രിയയ്ക്ക് 4800 രൂപ മുതൽ 27500 രൂപവരെ വിവിധ വിഭാഗങ്ങളിൽ ഈടാക്കും.
സ്വകാര്യ ആശുപത്രികളിലെ കോവിഡാനന്തര ചികിത്സ നിരക്കും ഏകീകരിച്ചിട്ടുണ്ട്. 2645 രൂപ മുതൽ 2910 രൂപ വരെ വാർഡിൽ ഈടാക്കാം. ഐ.സി.യുവിൽ ഇത് 7800 മുതൽ 8580 രൂപ വരെയാണ്. വെന്‍റിലേറ്ററിന് 13800 രൂപ മുതൽ 15180 രൂപവരെയും ഈടാക്കാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.