മുസ്ലിം സമുദായത്തിന് സർക്കാർ ഫണ്ടിെൻറ 80 ശതമാനം നൽകുന്നുവെന്ന പ്രചാരണം അസംബന്ധം -എം.ഐ. അബ്ദുൽ അസീസ്
text_fieldsകോഴിക്കോട്: മുസ്ലിം സമുദായത്തിന് സർക്കാർ ഫണ്ടിെൻറ 80 ശതമാനം നൽകുന്നുവെന്ന പ്രചാരണം അസംബന്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. സച്ചാർ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നിശ്ചയിച്ച പാലോളി കമ്മിറ്റി നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് മുസ്ലിം സമുദായത്തിെൻറ പതിതാവസ്ഥക്ക് പരിഹാരം കാണാൻ ഫണ്ട് നീക്കിവെച്ചത്.
ഇത് മറ്റു സമുദായങ്ങളുമായി തട്ടിച്ചു പറയുന്നത് ശരിയല്ല. മുസ്ലിം സമുദായം അനർഹമായത് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ സർക്കാർ ധവളപത്രം ഇറക്കണമെന്ന് എല്ലാ മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. യഥാർഥത്തിൽ ഉദ്യോഗ മേഖലയിൽ ജനസംഖ്യാനുപാതികമായ സംവരണം പോലും മുസ്ലിംകൾക്ക് ലഭിച്ചിട്ടില്ല.
അങ്ങനെ ലഭിച്ചിരുന്നെങ്കിൽ സംവരണത്തിെൻറ ആവശ്യമില്ലല്ലോ. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്നാണ് വിധിയുടെ കാതലെങ്കിൽ മുസ്ലിം സമുദായത്തിന് ഇനിയും കിട്ടാനാണുള്ളതെന്നും എം.ഐ. അബ്ദുൽ അസീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.